വിവാഹവാര്‍ഷികം ആഘോഷിക്കാന്‍ കേക്ക് വാങ്ങി, കത്തി ഇല്ല; കത്തി കൊണ്ടുവരാന്‍ പറഞ്ഞ യുവതിയുടെ കഴുത്ത് ഹോട്ടല്‍ ജീവനക്കാരന്‍ മുറിച്ചു!

മുപ്പതുകാരിയായ ഫര്‍സാന മിറത്ത് വിവാഹ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് ഹോട്ടലില്‍ താമസമാക്കിയത്.

മുംബൈ: വിവാഹ്വാര്‍ഷികം ആഘോഷിക്കാന്‍ കേക്ക് വാങ്ങിയപ്പോള്‍ കത്തി ലഭിച്ചില്ല. കത്തി കൊണ്ടുവരാന്‍ പറഞ്ഞ യുവതിയുടെ കഴുത്ത് ഹോട്ടല്‍ ജീവനക്കാരന്‍ മുറിച്ചു. കത്തി ചോദിച്ചതിനെ തുടര്‍ന്ന് വെയ്റ്റര്‍ അസ്വസ്ഥനായി, തുടര്‍ന്നാണ് യുവതിയുടെ കഴുത്തിന് ഹോട്ടല്‍ ജീവനക്കാരന്‍ വെട്ടിയത്. 23കാരനായ വെയ്റ്റര്‍ നിഷാന്ത് ഗൗഡയാണ് യുവതിയെ അപ്രതീക്ഷിതമായി ആക്രമിച്ചത്.

മുപ്പതുകാരിയായ ഫര്‍സാന മിറത്ത് വിവാഹ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് ഹോട്ടലില്‍ താമസമാക്കിയത്. വിവാഹവാര്‍ഷികം ആഘോഷിക്കാന്‍ വേണ്ടി ഞായറാഴ്ചയാണ് സൗത്ത് ആ്രഫിക്കയില്‍ നിന്ന് ഫര്‍സാന മിറത്ത് ഇന്ത്യയില്‍ എത്തിയത്. ജെബി നഗറിലുള്ള ഹോട്ടലില്‍ ഇവര്‍ ഞായറാഴ്ച അമ്മയ്ക്കൊപ്പം മുറി എടുക്കുകയായിരുന്നു. പല കാര്യങ്ങള്‍ക്കായി യുവതി വെയ്റ്ററെ ആറേഴു തവണ വിളിച്ചിരുന്നതായി പറയുന്നു.

അതിനു ശേഷമാണ് ഫര്‍സാന വിളിച്ച് കേക്ക് കൂടി ഓഡര്‍ ചെയ്തത്. പക്ഷേ കൊണ്ടുവന്ന കേക്കില്‍ കത്തി ഇല്ലായിരുന്നു. ഇതേതുടര്‍ന്നാണ് കത്തി കൊണ്ടുവരാന്‍ ആവശ്യപ്പെട്ടത്. പിന്നാലെ അസ്വസ്ഥനായ ഇളാള്‍ കത്തിയെടുത്ത് യുവതിയുടെ കഴുത്തില്‍ മുറയ്ക്കുകയായിരുന്നു. നിഷാന്ത് ഗൗഡയേ പോലീസ് അറസ്റ്റ് ചെയ്ത് ഐപിസി 326 വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.

Exit mobile version