കുട്ടികള്‍ ഇല്ലാത്തതിനെ ചൊല്ലി നിരന്തരം കുറ്റപ്പെടുത്തി; ഒടുവില്‍ ജീവനൊടുക്കി യുവതി

നാല്‍പത്തിമൂന്ന് വയസ്സുകാരിയെയാണു വീട്ടിലെ സീലിങ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ചണ്ഡിഗഡ്: കുട്ടികളില്ലാത്തതിനെ ചൊല്ലി വീട്ടുകാര്‍ നിരന്തരം കുറ്റപ്പെടുത്തിയതിനാല്‍ യുവതി ആത്മഹത്യ ചെയ്തു. പഞ്ചാബിലെ തല്‍വാരയിലെ സാത്‌വയിലാണു ദാരുണ സംഭവം നടന്നത്. നാല്‍പത്തിമൂന്ന് വയസ്സുകാരിയെയാണു വീട്ടിലെ സീലിങ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

കുട്ടികള്‍ ഇല്ലാത്തതിനാല്‍ യുവതി വളരെ വിഷമത്തിലായിരുന്നു. അതിനിടയിലാണ് വീട്ടുകാരുടെ നിരന്തരമുള്ള കുത്ത് വാക്കും കേള്‍ക്കേണ്ടി വന്നത്. സഹികെട്ട യുവതി പിന്നീട് ആത്മഹത്യ ചെയ്യുകയായിരുന്നു. യുവതി ആത്മഹത്യ ചെയ്ത ശനിയാഴ്ച പോലും ഒരു ബന്ധു ബുദ്ധിമുട്ടിച്ചിരുന്നു. സംഭവത്തില്‍ യുവതിയുടെ മൂത്ത സഹോദരിയുടെ ഭര്‍ത്താവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്ലൈന്‍ നമ്പരുകള്‍ – 1056, 0471- 2552056)

Exit mobile version