ഉടമ പുഴയില്‍ ചാടി ആത്മഹത്യ ചെയ്തു, രാത്രി മുഴുവന്‍ വഴിയോരത്ത് കാത്തിരുന്ന് വളര്‍ത്തുനായ! വൈറലായി വീഡിയോ

മരിച്ചുപോയ തന്റെ ഉടമ വരുന്നതും കാത്ത് വഴിയരികില്‍ രാത്രി മുഴുവന്‍ കാത്തിരുന്ന ഒരു നായയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയകളില്‍ ഇപ്പോള്‍ ചര്‍ച്ച.

ആന്ധ്രപ്രദേശ്: മനുഷ്യന്റെ വിശ്വസ്ത കൂട്ടുകാരില്‍ ഒരാളാണ് നായകള്‍. അത് സത്യമാണെന്ന് തെളിയിക്കുന്ന നിരവധി സംഭവങ്ങള്‍ നാം കേള്‍ക്കാറുണ്ട്. ഇപ്പോഴിതാ അതുപോലൊരു വാര്‍ത്തയാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മരിച്ചുപോയ തന്റെ ഉടമ വരുന്നതും കാത്ത് വഴിയരികില്‍ രാത്രി മുഴുവന്‍ കാത്തിരുന്ന ഒരു നായയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയകളില്‍ ഇപ്പോള്‍ ചര്‍ച്ച.

ആന്ധ്രാപ്രദേശിലെ കോനസീമ ജില്ലയിലാണ് സംഭവം. ഗോദാവരി നദിയില്‍ ചാടി ആത്മഹത്യ ചെയ്ത സ്ത്രീയുടെ വളര്‍ത്തു നായയാണ് അവരുടെ മടങ്ങി വരവിനായി രാത്രി മുഴുവന്‍ കാത്തുനിന്നത്. ഉടമയായ യുവതി ആത്മഹത്യ ചെയ്ത പാലത്തിലാണ് നായ വിശ്രമമില്ലാതെ കാത്തു നിന്നത്.

വാര്‍ത്തകള്‍ അനുസരിച്ച് ജൂലൈ 16 -നാണ് 22 -കാരിയായ കാഞ്ചന, യാനം-യെദുരുലങ്ക പാലത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. എന്നാല്‍ യുവതി പാലത്തിനു മുകളില്‍ ഉപേക്ഷിച്ചു പോയ ചെരുപ്പുകള്‍ക്ക് സമീപം വളര്‍ത്തുനായ അവര്‍ തിരിച്ചു വരുന്നതും കാത്ത് ഒരു രാത്രി മുഴുവന്‍ കാത്തു നില്‍ക്കുകയായിരുന്നു. ഉടമയെ കാത്തിരിക്കുന്ന നായയുടെ ദൃശ്യങ്ങള്‍ വഴിയാത്രക്കാരാണ് പകര്‍ത്തിയത്. പിന്നീട് അനരിലൊരാള്‍ വീഡിയോകള്‍ ട്വിറ്ററില്‍ പങ്കിടുകയും ചെയ്തു.

പുഴയിലേക്ക് നോക്കി നായ കുരയ്ക്കുന്നത് കണ്ട വഴിയാത്രക്കാരാണ് പോലീസിന് വിവരം അറിയിച്ചത്. തുടര്‍ന്ന് പോലീസ് എത്തി നടത്തിയ പരിശോധനയിലാണ് യുവതി പാലത്തിന്റെ മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തതായി കണ്ടെത്തിയത്. യാനം ഫെറി റോഡില്‍ താമസിക്കുന്ന മണ്ടങ്കി കാഞ്ചന എന്ന യുവതിയാണ് ആത്മഹത്യ ചെയ്തത്.

Exit mobile version