പാർട്ടിക്കിടെ മദ്യപിക്കാനും സുഹൃത്തുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാനും നിർബന്ധിച്ചു; ഭർത്താവിനെതിരെ ‘ഭാര്യയെ കൈമാറൽ’ പരാതിയുമായി യുവതി

മധ്യപ്രദേശിലെ ഗ്വാളിയോർ സ്വദേശിയായ യുവതി മുറാദാബാദിൽനിന്നുള്ള യുവാവിനെ വിവാഹം ചെയ്ത് നോയിഡ സെക്ടർ 137ലാണ് താമസം.

ന്യൂഡൽഹി: ഫ്ലാറ്റിൽ നടന്ന പാർട്ടിക്കിടെ മദ്യപിക്കാനും സുഹൃത്തുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാനും നിർബന്ധിച്ചതായി ഭർത്താവിനെതിരെ യുവതിയുടെ പരാതി. സംഭവവുമായി ബന്ധപ്പെട്ട് പരാതിക്കാരിയുടെ ഭർത്താവ് അയാളുടെ സുഹൃത്ത്, സുഹൃത്തിന്റെ ഭാര്യ എന്നിവർ ഉൾപ്പെടെ ഒൻപതു പേരെ നോയിഡ പൊലീസ് കസ്റ്റഡിയിലെടുത്തു .

ജൂൺ 23നാണ് ഭർത്താവിനെതിരെ വൈഫ് സ്വാപിങ് (ഭാര്യയെ കൈമാറൽ) പരാതിയുമായി യുവതി രംഗത്തെത്തിയത്. കഴി‍ഞ്ഞ വർഷം ഏപ്രിൽ 18ന് ഭർത്താവ് തന്നെ സെക്ടർ 75ലെ ഒരു വീട്ടിൽ പാർട്ടിക്കായി കൊണ്ടുപോയെന്നും അവിടെ ഭർത്താവിന്റെ സുഹൃത്തും അയാളുടെ ഭാര്യയുമുണ്ടായിരുന്നു. അവിടെവച്ചു മദ്യപിക്കാനും സുഹൃത്തിനൊപ്പം കിടക്ക പങ്കിടാനും ഭർത്താവ് നിർബന്ധിച്ചതായും യുവതി പരാതിയിൽ പറയുന്നു.

താൻ സമ്മതിച്ചാൽ സുഹൃത്തിന്റെ ഭാര്യ തന്റെ ഭർത്താവിനൊപ്പവും ലൈംഗികബന്ധത്തിന് സമ്മതിക്കുമെന്ന് ഭർത്താവ് പറഞ്ഞതായും ഇതിന് വിസ്സമ്മതിച്ചപ്പോൾ തന്നെ ഒഴിവാക്കുമെന്ന് ഭർത്താവ് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്.

മധ്യപ്രദേശിലെ ഗ്വാളിയോർ സ്വദേശിയായ യുവതി മുറാദാബാദിൽനിന്നുള്ള യുവാവിനെ വിവാഹം ചെയ്ത് നോയിഡ സെക്ടർ 137ലാണ് താമസം. യുവാവിന്റെ മാതാപിതാക്കളും ഇവർക്കൊപ്പമുണ്ട്.

വിവാഹത്തിനു പിന്നാലെ ഭർത്താവിന്റെ മാതാപിതാക്കളുടെ ഭാഗത്തുനിന്നും തനിക്ക് ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ടെന്നും താൻ എപ്പോൾ ഭർത്താവുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടണമെന്നു പോലും തീരുമാനിക്കുന്നതു ഭർതൃമാതാവാണെന്നും അവർ ആരോപിച്ചു.

Exit mobile version