72 വയസുകാരനെ ഹണിട്രാപ്പിൽ പെടുത്തി; വീഡിയോ പ്രചരിപ്പിച്ച് വിദ്യാർത്ഥിനി; നാണക്കേടിൽ നിന്നും രക്ഷപ്പെടാൻ മരണം തെരഞ്ഞെടുത്ത് വയോധികൻ; ഞെട്ടൽ

ഗുവാഹത്തി: ഹണിട്രാപ്പിൽ കുരുങ്ങിയതിന്റെ നാണക്കേടിൽ ജീവനൊടുക്കി 72കാരൻ. അസമിലെ ജോർഹട്ട് ജില്ലയിലാണ് സംഭവം. കോളജ് വിദ്യാർത്ഥിനിയായ യുവതിയാണ് ഇയാളെ ഹണിട്രാപ്പിലാക്കിയത്. തുടർന്ന് യുവതി സോഷ്യൽമീഡിയയിൽ അശ്ലീല പ്രചരിപ്പിച്ചതാണ് ദാരുണമായ സംഭവത്തിന് കാരണമായത്.

ദർശന ഭരാലി എന്ന പെൺകുട്ടിയാണ് വയോധികനെ ഹണിട്രാപ്പിൽ കുടുക്കിയത്. സെഭവത്തിൽ പെൺകുട്ടിയടക്കം മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. യുവതി വയോധികനുമായി സൗഹൃദം സ്ഥാപിക്കുകയും വയോധികൻ അറിയാതെ പെൺകുട്ടി അശ്ലീല വിഡിയോ പകർത്തുകയുമായിരുന്നു. ഇത് പിന്നീട് പോ ൺ വെബ്‌സൈറ്റിൽ അപ്ലോഡ് ചെയ്തതോടെ നാട്ടുകാർക്കിടയിൽ വീഡിയോ പ്രചരിച്ചിരുന്നു,

ഇതിൽ മനംനൊന്താണ് അപമാനം സഹിക്കാനാകാതെ വയോധികൻ ജീവനൊടുക്കിയത്. അതേസമയം, പ്രതി ദർശനയ്‌ക്കെതിരെ കർശന നടപടി വേണമെന്ന് കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടു.

also read- റീല്‍ ആന്‍ഡ് റിയല്‍ ഹീറോ ടൊവിനോ: വീണ്ടും കൈയ്യടിച്ച് കേരളം

മുൻപും ദർശന പുരുഷന്മാരുടെ അശ്ലീല വിഡിയോ വെബ്‌സൈറ്റുകളിൽ അപ്ലോഡ് ചെയ്തിട്ടുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചിരിക്കുന്നത്.ദർശനയെയും മറ്റ് രണ്ട് വിദ്യാർഥികളെയും മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.

Exit mobile version