ദമ്പതികളും അഞ്ച് കുട്ടികളും കനാലില്‍ മരിച്ച നിലയില്‍, മരണവാര്‍ത്ത കേട്ട് നടുങ്ങി നാട്, കുടുംബവഴക്ക് പതിവായിരുന്നുവെന്ന് ബന്ധുക്കള്‍

ജയ്പൂര്‍: ഏഴംഗ കുടുംബം കാനാലില്‍ ചാടി ജീവനൊടുക്കി. രാജസ്ഥാനിലാണ് നടുക്കുന്ന സംഭവം. ദമ്പതികളും ഇവരുടെ അഞ്ച് കുട്ടികളുമാണ് മരിച്ചത്. ജലോര്‍ ജില്ലയിലെ ശങ്കര്‍ലാല്‍ (32), ഇയാളുടെ ഭാര്യ ബദ്‌ലി (30), ഇവരുടെ മക്കളായ റമീല (12), കെസി (10), ജാന്‍വി (8), മക്കളായ പ്രകാശ് (6), ഹിതേഷ് (3) എന്നിവരാണ് മരിച്ചത്.

ബുധനാഴ്ചയാണ് സംഭവം. ഏഴുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഗലീഫ ഗ്രാമത്തിലെ താമസക്കാരാണ് മരിച്ചവര്‍. ദമ്പതികളും കുട്ടികളും കാലുകള്‍ കൂട്ടിക്കെട്ടി കനാലിലേക്ക് ചാടിയതാകാമെന്ന് സഞ്ചോര്‍ പൊലീലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ നിരഞ്ജന്‍ പ്രതാപ് സിംഗ് പറഞ്ഞു.

also read: ‘ഹൃദയം കൊണ്ട് ഞാന്‍ ഈ തൃശൂര്‍ ഇങ്ങെടുക്കും, എടുത്തു കൊണ്ടേയിരിക്കും’; സുരേഷ് ഗോപി

കര്‍ഷകനാണ് ശങ്കര്‍ലാല്‍. ഭാര്യയുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് കടുംകൈ ശങ്കര്‍ലാല്‍ ചെയ്തതെന്നാണ് നിഗമനം. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2.30 ഓടെയാണ് എല്ലാവരും കനാലിലേക്ക് എടുത്തുചാടിയതെന്ന് സര്‍ക്കിള്‍ ഓഫീസര്‍ രൂപ് സിംഗ് പറഞ്ഞു.

also read: വിവാഹസമ്മാനമായി 10 പവനും ഒരു ലക്ഷം രൂപയും നല്‍കാം, വിവാഹത്തിന് മുന്നോടിയായി കൗണ്‍സിലിങ് നിര്‍ബന്ധമാക്കണമെന്ന് വനിതാകമ്മീഷന്‍

വസ്ത്രങ്ങളും മൊബൈല്‍ ഫോണും ഇവര്‍ കരയില്‍ ഉപേക്ഷിച്ചു. ദമ്പതികള്‍ പതിവായി വഴക്കിടാറുണ്ടെന്നും തിങ്കളാഴ്ചയുണ്ടായ പ്രശ്‌നത്തില്‍ ബന്ധുക്കള്‍ ഇടപ്പെട്ടിരുന്നതായും ഗ്രാമീണര്‍ പറഞ്ഞു. ബുധനാഴ്ചയാണ് കുടുംബത്തെ കാണാതായതായത്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിരിക്കുകയാണ്.

Exit mobile version