വിവാഹേതര ബന്ധമുണ്ടെന്ന് സംശയം; ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, കഷണങ്ങളാക്കി ചാക്കില്‍ കെട്ടി കനാലില്‍ തള്ളി, യുവാവ് അറസ്റ്റില്‍

ഭാര്യയെ കാണാനില്ലെന്ന് കാണിച്ച് ഇയാള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി മുഹമ്മദ് അന്‍സാറുള്‍ കുറ്റം സമ്മതിച്ചത്.

കൊല്‍ക്കത്ത: വിവാഹേതര ബന്ധമുണ്ടെന്ന് സംശയത്തില്‍ ഭാര്യയെ കൊലപ്പെടുത്തി കഷണങ്ങളാക്കി മുറിച്ച് ചാക്കില്‍ കെട്ടി കനാലില്‍ തള്ളിയ യുവാവ് പിടിയില്‍. ബംഗളാളിലെ സിലുഗുരിയിലാണ് സംഭവം

വിവാഹേതര ബന്ധമുണ്ടെന്നാരോപിച്ചാണ് ഭര്‍ത്താവ് യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. ശേഷം ഭാര്യയെ കാണാനില്ലെന്ന് കാണിച്ച് ഇയാള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി മുഹമ്മദ് അന്‍സാറുള്‍ കുറ്റം സമ്മതിച്ചത്.

ഭാര്യ രേണുക ഖാത്തൂണിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം രണ്ടുകഷണങ്ങളാക്കി ചാക്കില്‍ നിറയ്ക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. അറുത്തെടുത്ത തല ഒരു ചാക്കിലും ശരീരം മറ്റൊരു ചാക്കിലും നിറച്ചു. ആളെ തിരിച്ചറിയാതിരിക്കാന്‍ വേണ്ടിയാണ് മൃതദേഹം കനാലില്‍ ഉപേക്ഷിച്ചതെന്ന് പ്രതി പറഞ്ഞു.

മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെ നടത്തിയ തിരച്ചലില്‍ മൃതദേഹം കണ്ടെത്തിയതായും പോലീസ് പറഞ്ഞു. അതേസമയം, മാസങ്ങള്‍ക്ക് മുന്‍പ് ഡല്‍ഹിയില്‍ ശ്രദ്ധവാക്കര്‍ എന്ന യുവതിയെ പങ്കാളി കൊലപ്പെടുത്തിയ ശേഷം മൃതദേഹം 35 കഷണങ്ങളാക്കിയിരുന്നു.

Exit mobile version