ഞാൻ ‘മുകളിലേയ്ക്ക്’ പോകുന്നു; അമ്മയോടും സഹോദരനോടും ‘ബൈ’ പറഞ്ഞ് കരിഷ്മ, ജന്മദിനത്തിൽ കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി

ബംഗളൂരു: ജന്മദിനത്തിൽ യുവതി പാർപ്പിടസമുച്ചയത്തിന്റെ 20-ാം നിലയിൽനിന്ന് ചാടി ജീവനൊടുക്കി. ബംഗളൂരുവിലെ തലഘട്ടപുര മല്ലസാന്ദ്രയിലെ പൂർവ ഹൈലാൻഡ് അപ്പാർട്ട്മെന്റിലെ താമസക്കാരിയായ കരിഷ്മ സിങ് (40) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് യുവതി ജീവനൊടുക്കിയത്.

അമ്മയോടും സഹോദരനോടും ടെറസിലേക്ക് പോകുന്നുവെന്ന് പറഞ്ഞതിന് ശേഷമാണ് കരിഷ്മ കെട്ടിടത്തിൽ നിന്നും ചാടി ജീവനൊടുക്കിയത്. 40-ാംജന്മദിനത്തിലാണ് കരിഷ്മ ജീവിതം അവസാനിപ്പിച്ചത്. ഏഴുമാസത്തോളമായി കടുത്ത വിഷാദരോഗത്തിന് ചികിത്സയിലായിരുന്നു കരിഷ്മയെന്ന് ബന്ധുക്കൾ പറയുന്നു. വിവാഹശേഷം കാനഡയിൽ ആരോഗ്യമേഖലയിൽ ജോലി ചെയ്തുവരിയായിരുന്നു. കഴിഞ്ഞ ജനുവരിയിലാണ് കുഞ്ഞ് ജനിച്ചത്.

എന്നാൽ ആരോഗ്യപ്രശ്‌നങ്ങളെത്തുടർന്ന് കുഞ്ഞിന് പാലൂട്ടാൻ കഴിയാത്തതിനാൽ കടുത്ത വിഷാദത്തിലായിരുന്നു ഇവർ. കാനഡയിൽ ആത്മഹത്യാശ്രമം നടത്തിയതോടെ ഏഴുമാസം മുമ്പാണ് ഇവരെ കുടുംബം തങ്ങളുടെ പക്കലിലേയ്ക്ക് എത്തിച്ചത്. തുടർന്ന് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടിവരികയായിരുന്നു. ഇതിനിടെയാണ് ആത്മഹത്യ ചെയ്തത്. സംഭവത്തിൽ തലഘട്ടപുര പോലീസ് അന്വേഷണം നടത്തി വരികയാണ്.

Exit mobile version