കാമുകന്‍ വന്നില്ല; സ്‌കൂള്‍ വിദ്യാര്‍ഥിനികളായ മൂന്ന് പെണ്‍കുട്ടികള്‍ ഒരുമിച്ച് വിഷം കഴിച്ചു; രണ്ടുപേര്‍ മരിച്ചു, ഒരാളുടെ നില ഗുരുതരം

ഇന്ദോര്‍: മധ്യപ്രദേശിലെ ഇന്ദോറില്‍ ഉറ്റ സുഹൃത്തുക്കളായ രണ്ടു പെണ്‍കുട്ടികള്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. ഒരു പെണ്‍കുട്ടി അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. പതിനാറു വയസുള്ള മൂന്ന് സ്‌കൂള്‍ വിദ്യാര്‍ഥികളാണ് ഒരുമിച്ച് വിഷം കഴിച്ചത്.

ഒരാള്‍ വിഷം കഴിച്ചത് ആണ്‍സുഹൃത്ത് സംസാരിക്കാത്തതിനാല്‍, മറ്റൊരാള്‍ കുടുംബ പ്രശ്‌നം കൊണ്ട്, മൂന്നാമത്തെയാള്‍ സുഹൃത്തുക്കളായ രണ്ടുപേര്‍ വിഷം കഴിച്ചതുകൊണ്ടാണെന്നും പോലീസ് പറയുന്നു.

പെണ്‍കുട്ടികളില്‍ ഒരാള്‍ ഇന്ദോറിലുള്ള ആണ്‍കുട്ടിയുമായി ഇഷ്ടത്തിലായിരുന്നു. എന്നാല്‍ കുറച്ചു ദിവസങ്ങളായിട്ട് ഇയാള്‍ പെണ്‍കുട്ടിയുമായി സംസാരിക്കാന്‍ തയ്യാറായിരുന്നില്ല. ഇയാളെ കാണാന്‍ വേണ്ടിയായിരുന്നു ആഷ്ത എന്ന പ്രദേശത്ത് നിന്ന് ഇവര്‍ ഇന്ദോറിലേക്ക് പുറപ്പെട്ടത്. ആണ്‍സുഹൃത്ത് കാണാന്‍ എത്തിയില്ലെങ്കില്‍ അവിടെ വെച്ച് ആത്മഹത്യ ചെയ്യാനായിരുന്നു പെണ്‍കുട്ടിയുടെ തീരുമാനം. ഇതിനായി ഇവര്‍ കൈയില്‍ വിഷവും കരുതിയിരുന്നതായി അഡീഷണല്‍ ഡിസിപി പ്രശാന്ത് ചൗബേ പറഞ്ഞു.

പെണ്‍കുട്ടികളില്‍ ഒരാള്‍ ഇന്ദോറിലുള്ള ആണ്‍കുട്ടിയുമായി ഇഷ്ടത്തിലായിരുന്നു. എന്നാല്‍ കുറച്ചു ദിവസങ്ങളായിട്ട് ഇയാള്‍ പെണ്‍കുട്ടിയുമായി സംസാരിക്കാന്‍ തയ്യാറായിരുന്നില്ല. ഇയാളെ കാണാന്‍ വേണ്ടിയായിരുന്നു ആഷ്ത എന്ന പ്രദേശത്ത് നിന്ന് ഇവര്‍ ഇന്ദോറിലേക്ക് എത്തിയത്.

ആണ്‍സുഹൃത്ത് കാണാന്‍ എത്തിയില്ലെങ്കില്‍ അവിടെ വെച്ച് ആത്മഹത്യ ചെയ്യാനായിരുന്നു പെണ്‍കുട്ടിയുടെ തീരുമാനം. ഇതിനായി ഇവര്‍ കൈയില്‍ വിഷവും കരുതിയിരുന്നതായി അഡീഷണല്‍ ഡിസിപി പ്രശാന്ത് ചൗബേ പറഞ്ഞു.

ഭന്‍വാര്‍കുവനില്‍ ഇവര്‍ ആണ്‍സുഹൃത്തിന് വേണ്ടി കാത്തിരുന്നു. ഏറെ കാത്തിരുന്നിട്ടും സുഹൃത്ത് എത്താത്തതിനെത്തുടര്‍ന്ന് പെണ്‍കുട്ടി വിഷം കഴിക്കുകയായിരുന്നു. പിന്നാലെ മറ്റു രണ്ടുപേരും വിഷം കഴിക്കുകയായിരുന്നു.

പ്രദേശവാസികള്‍ ഉടന്‍ തന്നെ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ടുപേരുടെ ജീവന്‍ രക്ഷിക്കാനായില്ല. ചികിത്സയിലുള്ള കുട്ടിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. പെണ്‍കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും എന്നാല്‍ ഇവരില്‍ നിന്ന് ആത്മഹത്യാ കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.

Exit mobile version