ബന്ധുവായ പെണ്‍കുട്ടിയെ പ്രണയിച്ച് ഒളിച്ചോടി; യുവാവിനെ ഓടുന്ന ബസിന്റെ അടിയിലേക്ക് എറിഞ്ഞ് കൊലപ്പെടുത്തി ബന്ധുക്കള്‍; മൂന്ന് പേര്‍ അടിയില്‍

പാട്ന: അകന്ന ബന്ധുവായ പെണ്‍കുട്ടിയെ പ്രണയിച്ചതിന്റെ പേരില്‍ 25 വയസുള്ള യുവാവിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഓടുന്ന ബസിനടിയിലേക്ക് എറിഞ്ഞുകൊന്നു. റൗഷന്‍ കുമാര്‍ എന്ന യുവാവിനെയാണ് കൊലപ്പെടുത്തിയത്. യുവാവ് സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. വെള്ളിയാഴ്ച വൈകുന്നേരം ബിഹാറിലെ മുസാഫര്‍പുറിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ബിഹാറിലെ കത്താറ ഗ്രാമത്തില്‍നിന്നുള്ള റൗഷന്‍ കുമാര്‍ ഗ്രാമത്തിലെ തന്നെ ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. ഇരുവരും ഒരേ സമുദായത്തില്‍പ്പെട്ടവരാണ്. ബന്ധുക്കള്‍ കൂടിയായ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഈ ബന്ധത്തെ എതിര്‍ത്തിരുന്നു. വിവാഹത്തിന് വീട്ടുകാര്‍ സമ്മതിക്കാതിരുന്നതോടെ ഇരുവരും ഗ്രാമത്തില്‍നിന്ന് ഒളിച്ചോടിയിരുന്നു.

ALSO READ- അന്ന് വൃക്ക രോഗിക്ക് വേണ്ടി കടല വറുത്ത് പണം കണ്ടെത്തി; ഇന്ന് നജ്‌ന മെഹറിന്റെ ചികിത്സയ്ക്കായി പള്ളിയങ്കണത്തില്‍ കായ വറുത്ത് ഫാ. ഡേവിസ് ചിറമ്മല്‍; സമാഹരിച്ചത് ലക്ഷങ്ങള്‍

പിന്നീട് വെള്ളിയാഴ്ച ഹാജിപുരില്‍ ഇരുവരേയും പെണ്‍കുട്ടിയുടെ കുടുംബം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇവരെ അനുനയിപ്പിച്ച് ഗ്രാമത്തിലേക്ക് കൊണ്ടുവന്നു. മുസാഫിര്‍ നഗറിലെത്തിയപ്പോള്‍ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ റൗഷനോട് ആവശ്യപ്പെടുകയും, വണ്ടിയില്‍ നിന്ന് ഇറങ്ങിയ ഉടനെ യുവാവിനെ പെണ്‍കുട്ടിയുടെ രണ്ട് ബന്ധുക്കള്‍ ചേര്‍ന്ന് അടുത്തുള്ള തിരക്കുള്ള ജംഗ്ഷനിലേക്ക് കൊണ്ടുപോവുകയുമായിരുന്നു.

തുടര്‍ന്ന് റോഡ് മുറിച്ചു കടക്കാന്‍ സഹായിക്കാനെന്ന വ്യാജേന പിന്നില്‍ നിന്ന ഇവര്‍ യുവാവിനെ ഓടുന്ന ബസിന്റെ മുന്നിലേക്ക് തള്ളിയിട്ടാണ് കൃത്യം നടത്തിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. യുവാവ് സംഭവ സ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു.

Exit mobile version