സിസേറിയന് തൊട്ടുമുന്‍പായി വൈദ്യുതി നിലച്ചു: 22 കാരിയ്ക്ക് ദാരുണാന്ത്യം, കുഞ്ഞ് നിരീക്ഷണത്തില്‍

കോയമ്പത്തൂര്‍: സിസേറിയന് തൊട്ടുമുന്‍പായി വൈദ്യുതി നിലച്ചതിനെത്തുടര്‍ന്ന് ഗര്‍ഭിണിയ്ക്ക് ദാരുണാന്ത്യം. നവജാതശിശു നിരീക്ഷണത്തിലാണ്. തമിഴ്നാട്ടിലെ കോയമ്പത്തൂരിലായിരുന്നു ദാരുണമായ സംഭവം.

കുമാരപാളയം സ്വദേശിയായ എം വന്‍മതി(22)യാണ് മരിച്ചത്. സര്‍ക്കാര്‍ ആശുപത്രിയില്‍ സിസേറിയനിടെ കറന്റ് പോയതിനെ തുടര്‍ന്ന് ഇവരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

പ്രസവത്തിനായി തിങ്കളാഴ്ചയാണ് ഇവരെ അന്നൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സിസേറിയന് തൊട്ടുമുന്‍പായി തിയേറ്ററിലെ വൈദ്യുതി നിലയ്ക്കുകയായിരുന്നു. സിസേറിയന് മുന്‍പായി അനസ്തേഷ്യ കൂടി നല്‍കിയ ശേഷമാണ് കറണ്ട് പോകുന്നത്. ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ ആശുപത്രി അധികൃതര്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.

22 വയസുകാരിയായ വന്‍മതിയെ ആംബുലന്‍സില്‍ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും യുവതിയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഓപ്പറേഷന്‍ നടത്തി പുറത്തെടുത്ത നവജാതശിശുവിന് മികച്ച പരിചരണം നല്‍കി വരികയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Exit mobile version