കിടക്ക പങ്കിടാൻ വിസമ്മതിച്ചു; 19കാരി അങ്കിതയെ കൊലപ്പെടുത്തി! ബിജെപി നേതാവിന്റെ മകൻ അറസ്റ്റിൽ, റിസോട്ട് പൊളിച്ചുനീക്കാൻ ഉത്തരവ്

Uttarakhand BJP leader | Bignewslive

ഹരിദ്വാർ: ഉത്തരാഖണ്ഡിലെ റിസോർട്ടിൽ ജോലി ചെയ്തിരുന്ന 19കാരിയായ റിസപ്ഷനിസ്റ്റിനെ കൊലപ്പെടുത്തിയ കേസിൽ മുതിർന്ന ബിജെപി നേതാവിന്റെ മകൻ അറസ്റ്റിൽ. വിനോദ് ആര്യയുടെ മകൻ പുൽകിത് ആര്യ എന്നയാളാണ് അറസ്റ്റിലായത്. സംഭവത്തിൽ പുൽകിതിനെ കൂടാതെ രണ്ട് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു.

പുൽകിതിന്റെ ഉടമസ്ഥതയിൽ പൗരി ജില്ലയിലുള്ള യംകേശ്വറിലെ റിസോർട്ടിലെ റിസപ്ഷനിസ്റ്റായ പെൺകുട്ടിയുടെ മൃതദേഹം കഴിഞ്ഞ ദിവസം കനാലിൽനിന്നാണ് കണ്ടെത്തിയത്. റിസോർട്ടിൽ എത്തിയവരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിച്ചതാണ് കൊലയ്ക്കു കാരണറിസോർട്ട് മാനേജർ സൗരഭ് ഭാസ്‌കർ, അസി. മാനേജർ അങ്കിത് ഗുപ്ത എന്നിവരാണ് അറസ്റ്റിലായത്.

സംഭവത്തിൽ റിസോർട്ട് പൊളിച്ചുനീക്കാൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഉത്തരവിട്ടു. കൊല്ലപ്പെട്ട പെൺകുട്ടിയുടെ പിതാവ് ബിജെപി, ആർഎസ്എസ് പ്രവർത്തകൻ കൂടിയാണ്. പെൺകുട്ടിയെ കാണാനില്ലെന്ന് പുൽകിത് തിങ്കളാഴ്ച അറിയിച്ചിരുന്നു. എന്നാൽ പിന്നീട് നടന്ന അന്വേഷണത്തിലാണ് റിസോർട്ടിലെ രണ്ട് ജീവനക്കാരുടെ സഹായത്തോടെ പെൺകുട്ടിയെ പുൽകിത് കൊലപ്പെടുത്തിയതാണെന്ന് അന്വേഷണത്തിൽ നിന്ന് കണ്ടെത്തിയത്.

Exit mobile version