ജോലിയില്ല, കടുത്ത വിഷാദരോഗം; അമ്മയെ കൊലപ്പെടുത്തി മകൻ ജീവനൊടുക്കി, 25കാരൻ കുറിച്ചത് 77 പേജുള്ള ആത്മഹത്യാ കുറിപ്പ്

ന്യൂഡൽഹി: അമ്മയെ കൊലപ്പെടുത്തി 25കാരനായ മകൻ ജീവനൊടുക്കി. ഡൽഹിയിലാണ് ദാരുണ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഡൽഹി സ്വദേശികളായ മിഥിലേഷ്, അമ്മ ക്ഷിതിജ് എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. ഞായറാഴ്ചയോടെയാണ് സംഭവം നടന്നത്.ജോലിയില്ലെന്നും കടുത്ത വിഷാദരോഗമാണെന്നും അറിയിച്ച് 77 പേജുള്ള ആത്മഹത്യ കുറിപ്പെഴുതിയാണ് മിഥിലേഷ് കടുത്ത തീരുമാനം എടുത്തത്.

മദ്യക്കടയുടെ ചുമർ തുരന്ന് അകത്തുകയറി; പണമെടുത്ത് മടങ്ങവെ മദ്യകുപ്പികൾ ‘മാടിവിളിച്ചു’, ഇഷ്ടപ്പെട്ട ബ്രാൻഡ് എടുത്ത് അടിച്ചു ലക്കുകെട്ട് ഉറക്കമായി! പോലീസ് എത്തി വിലങ്ങും ഇട്ടു

ഞായറാഴ്ചയാണ് കത്തികൊണ്ട് കഴുത്തിൽ മുറിവേറ്റ് മരണപ്പെട്ട നിലയിൽ മിഥിലേഷിൻറെ മൃതദേഹം കണ്ടെത്തിയത്. ഇതിന് മൂന്ന് ദിവസം മുമ്പ് അമ്മ ക്ഷിതിജിനെ ഇയാൾ കൊലപ്പെടുത്തിയതായാണ് പോലീസിന്റെ നിഗമനം.വീട്ടിൽ നിന്ന് ദുർഗന്ധം പുറത്തുവന്നതിനെ തുടർന്ന് സമീപവാസികളാണ് പോലീസ് കൺട്രോൾ റൂമിൽ വിവരം അറിയിച്ചത്.

തുടർന്ന് പോലീസ് സ്ഥലത്തെത്തുകയായിരുന്നു. മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. ശേഷം, വാതിൽ തകർത്ത് കടന്നപ്പോൾ കണ്ടത് രക്തത്തിൽ കുളിച്ച് മിഥിലേഷിന്റെ മൃതദേഹമായിരുന്നു. അമ്മയുടെ മൃതദേഹം കുളിമുറിയിൽ നിന്നാണ് കണ്ടെത്തിയത്. ഇത് അഴുകിയ അവസ്ഥയിലായിരുന്നു. മിഥിലേഷ് അവിവാഹിതനാണെന്ന് പോലീസ് പറഞ്ഞു.

Exit mobile version