‘തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് എന്നോട് ആലോചിക്കുന്ന പോലും ഇല്ല’ കോൺഗ്രസിനെതിരെ അതിരൂക്ഷ വിമർശനവുമായി ഹാർദിക് പട്ടേൽ

അഹമ്മദാബാദ്: ഗുജറാത്ത്‌  കോൺഗ്രസിൽ തമ്മിൽ തല്ല്. നേതൃത്വം അവഗണിക്കുന്നുവെന്ന ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ് വർക്കിംഗ് പ്രസിഡന്‍റ് ഹാർദിക് പട്ടേൽ. തന്നെ മീറ്റിങ്ങുകളില്‍ വിളിക്കുന്നില്ലെന്നും തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് തന്നോട് ആലോചിക്കുന്നില്ലെന്നുമാണ് ഹാർദികിന്റെ ആരോപണം.

പാട്ടിദാർ സംവരണ സമരവുമായി ബന്ധപ്പെട്ട കലാപക്കേസിൽ ഹാര്‍ദിക് പട്ടേലിന്‍റെ ശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തതിരുന്നു. ഗുജറാത്ത് ഹൈക്കോടതി സ്റ്റേ അനുവദിക്കേണ്ട വിഷയമായിരുന്നുവെന്നാണ് ശിക്ഷ സ്റ്റേ ചെയ്ചുകൊണ്ട് കോടതി നിരീക്ഷിച്ചത്.

സിവില്‍ സര്‍വീസ് പഠനത്തിന് വേണ്ടതെല്ലാമുണ്ട് : അത്യാധുനിക സൗകര്യങ്ങളോട് കൂടി ഐലേണ്‍ സ്റ്റഡി റൂം

പിന്നാലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നുള്ള ആ​ഗ്രഹം ഹാര്‍ദിക് വ്യക്തമാക്കിയിരുന്നു. ശേഷമാണ് കോണ്‍​ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹാര്‍ദിക് പട്ടേൽ രം​ഗത്തു വന്നത്. പട്ടീദാർ നേതാവ് നരേഷ് പട്ടേലിനെ പാർട്ടിയിൽ ഉൾപ്പെടുത്തുന്നതിലെ കാലതാമസം സംബന്ധിച്ച് കോൺഗ്രസ് നേതൃത്വത്തിന് എതിരെ ഹാര്‍ദിക് ബുധനാഴ്ച വിമര്‍ശനം ഉന്നയിച്ചിരുന്നു.

രണ്ടുമാസമായിട്ടും നേതൃത്വത്തിന് ഇതുവരെ തീരുമാനം എടുക്കാനായില്ലെന്നും ഹാര്‍ദിക് കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പുകളില്‍ സീറ്റുകള്‍ നേടാന്‍ പാട്ടിദാർ സംവരണ പ്രക്ഷോഭം കോണ്‍​ഗ്രസിനെ സഹായിച്ചിരുന്നെന്നും ഹാര്‍ദിക് പറഞ്ഞിരുന്നു. 

 

Exit mobile version