73കാരിക്ക് മരുന്നിന് പകരം വീട്ടുജോലിക്കാരി ഒഴിച്ചത് ഹാർപികും സൺഡു ബാമും ചേർത്ത മിശ്രിതം; പതിയെ കാഴ്ച ശക്തി നഷ്ടപ്പെട്ടു! ഈ വേളയിൽ ഭാർഗവി അടിച്ചുമാറ്റിയത് പണവും സ്വർണ്ണാഭരണങ്ങളും

ഹൈദരാബാദ്: ഹാർപികും സൺഡു ബാമും ചേർത്ത മിശ്രിതം കണ്ണിലൊഴിച്ച് 73കാരിയുടെ കാഴ്ച ശക്തി കളഞ്ഞ ശേഷം വീട്ടിൽ നിന്നും പണവും സ്വർണ്ണാഭരണങ്ങളും മോഷ്ടിച്ച് വീട്ടുജോലിക്കാരി. ഹൈദരാബാദിലാണ് സംഭവം. കവർച്ചാ കേസിൽ 32-കാരിയായ ഭാർഗവി എന്ന വീട്ടുജോലിക്കാരിയെ പോലീസ് അറസ്റ്റ് ചെയ്തു.

വീടുനിർമ്മാണത്തിന് സർക്കാരിൽ നിന്നു ലഭിച്ച പണത്തിന്റെ പങ്ക് കിട്ടിയില്ല; മകളുടെ കാൽ കട്ടിളകൊണ്ട് അടിച്ചൊടിച്ച് അജയന്റെ രോഷം, അറസ്റ്റ്

സെക്കന്ദരാബാദിലെ നച്ചാറത്തെ അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ താമസിക്കുന്ന ഹേമാവതി എന്ന 73-കാരിയ്ക്കാണ് കാഴ്ച ശക്തി നഷ്ടപ്പെട്ടത്. ഇവരുടെ മകൻ ശശീധർ ലണ്ടനിലാണ് താമസിക്കുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് ഭാർഗവിയെ വീട്ടിൽ ജോലിക്കായി വെച്ചത്. ഭാർഗവിക്കൊപ്പം ഏഴു വയസുകാരിയായ മകളും ഹേമാവതിയ്‌ക്കൊപ്പമാണ് താമസിച്ചിരുന്നത്. ഹേമാവതി കണ്ണിൽ മരുന്ന് ഒഴിക്കാറുണ്ടായിരുന്നു. ഇത് ഭാഗർവിയാണ് ചെയ്തു കൊടുത്തിരുന്നത്. എന്നാൽ. കഴിഞ്ഞ ഒക്ടോബർ മുതൽ ഭാർഗവി മരുന്നിന് പകരം വെള്ളത്തിൽ ടോയിലറ്റ് ശുദ്ധീകരിക്കുന്ന ഹാർപിക് ദ്രാവകവും സൺഡു ബാമും ചേർത്ത മിശ്രിതം ഹേമാവതിയുടെ കണ്ണിൽ ഒഴിച്ചു തുടങ്ങി.

കുറച്ച് ദിവസങ്ങൾകൊണ്ട് തന്നെ ഹേമാവതിയുടെ കാഴ്ച ശക്തിക്ക് മങ്ങലേറ്റു. തുടർന്ന് മകനോട് ഇക്കാര്യം സൂചിപ്പിച്ചപ്പോൾ സമീപത്തെ ആശുപത്രിയിലേക്ക് പോകാൻ നിർദേശിച്ചു. രണ്ടു തവണ സമീപത്തെ ആശുപത്രിയിൽ പോയിട്ടും കാരണം കണ്ടെത്താനായില്ല. എന്നാൽ കുറച്ചു നാളുകൾക്ക് ശേഷം, ഹേമാവതിയുടെ കാഴ്ച പൂർണ്ണമായും നഷ്ടപ്പെട്ടു. ലണ്ടനിൽ നിന്ന് മടങ്ങിയെത്തിയ മകൻ ശശീധർ 73-കാരിയെ എൽവി പ്രസാദ് കണ്ണാശുപത്രിയിൽ പ്രവേശിപ്പിച്ചു.

വിഷ ദ്രാവകം കണ്ണിൽ വീണതിനെ തുടർന്നാണ് അന്ധത ബാധിച്ചതെന്ന് പരിശോധനക്ക് ശേഷം ഇവിടുത്തെ ഡോക്ടർമാർ അറിയിച്ചു. പിന്നാലെ സംശയം ഭാർഗവിയിലെത്തി. പോലീസിൽ പരാതി നൽകുകയും ചെയ്തു. പോലീസ് ചോദ്യം ചെയ്തപ്പോൾ ഭാർഗവിയാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തി. 40000 രൂപയും രണ്ട് സ്വർണ വളകളും ഒരു സ്വർണ മാലയും മറ്റു കുറച്ച് ആഭരണങ്ങളും മോഷ്ടിച്ചതായി ഇവർ സമ്മതിക്കുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇവരെ ജുഡീഷ്യൽ റിമാൻഡിലയച്ചു.

Exit mobile version