റോഡരികിൽ നിന്ന പശുക്കിടാവിനെ പീഡിപ്പിച്ചു; പ്രതികൾ 20 വയസുള്ളവർ, പീഡനം തമാശയ്ക്ക് ചെയ്തതാണെന്ന് മൊഴി, അറസ്റ്റ്

female calf | Bignewslive

ജയ്പുർ: പശു കിടാവിനെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. 20-22 വയസുള്ള നാലു ചെറുപ്പക്കാരാണ് പിടിയിലായത്. സുബൈർ, താലിം, വാരിസ്, ചുന, എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ പശുക്കിടാവിനെ ഉപദ്രവിക്കുന്നതിന്റെയും ലൈംഗികമായി പീഡിപ്പിക്കുന്നതിന്റെയും വീഡിയോസോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഇതിനുപിന്നാലെയാണ് അറസ്റ്റ്. ഫത്തേഹ് മുഹമ്മദ് എന്നയാളാണ് പരാതി നൽകിയത്. റോഡിൽ കിടന്നിരുന്ന പശുക്കിടാവിനെ ഒരാൾ പിടിച്ചുവെയ്ക്കുകയും മറ്റൊരാൾ ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. മറ്റ് രണ്ടുപേരിൽ ഒരാൾ ഇതെല്ലാം ചിത്രീകരിച്ചു.

‘സ്വന്തം വീടുകളിൽ സുരക്ഷിതരല്ലെങ്കിൽ അവിടെ അവർ ഹിജാബ് ധരിക്കട്ടെ, കോളേജുകളിലും സ്കൂളുകളിലും അത് വേണ്ട’ പ്രഗ്ജ്ഞാ സിംഗ് ഠാക്കൂർ

അതേസമയം, ഇവരുടെ മൊഴി അമ്പരപ്പിക്കുന്നതാണ്. തമാശയ്ക്ക് വേണ്ടി ചെയ്തതെന്നാണ് ഇവരുടെ പക്ഷം. സംഭവത്തിൽ വിവിധ വകുപ്പുകൾ പ്രകാരം പ്രതികൾക്കെതിരേ കേസെടുത്തിട്ടുണ്ട്. പശുക്കിടാവിന്റെ വൈദ്യപരിശോധനയും പൂർത്തിയാക്കി. പ്രതികളുടെ ഗ്രാമത്തിൽതന്നെയുള്ള മറ്റൊരാളുടെ പശുക്കിടാവാണ് പീഡനത്തിനിരയായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതികൾക്കെതിരെ നാട്ടുകാരുടെ ഭാഗത്തുനിന്ന് വലിയ പ്രതിഷേധമാണുണ്ടായത്. ആൽവാറിലെ തിജാറയിൽ ആയിരക്കണക്കിന് പേർ പ്രതിഷേധ പ്രകടനത്തിൽ അണിനിരന്നു. എല്ലാ വിഭാഗങ്ങളിൽനിന്നുള്ളവരും പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തു. പ്രതികൾക്ക് കർശന ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധക്കാർ ജില്ലാ ഭരണകൂടത്തിന് നിവേദനവും നൽകി. പ്രതികൾക്ക് വധശിക്ഷയിൽ കുറഞ്ഞ ശിക്ഷ നൽകരുതെന്നാണ് ഇവരുടെ ആവശ്യം.

Exit mobile version