രാജ്യത്തെ ഞെട്ടിച്ച് വീണ്ടും പീഡനം; പൂനെയില്‍ യുവതിയെ ലിഫ്റ്റ് നല്‍കാനെന്ന വ്യാജേന കൂട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു

ബൈക്കുകാരനും കൂട്ടാളികളും ചേര്‍ന്നാണ് പീഡിപ്പിച്ചത്

പൂനെ: പൂനെയില്‍ യുവതിയെ ലിഫ്റ്റ് നല്‍കാനെന്ന വ്യാജേന കൂട്ടിക്കൊണ്ട് പോയി കൂട്ട ബലാത്സംഗം ചെയ്തു. രാത്രി ലിഫ്റ്റ് കൊടുത്ത് ബൈക്കില്‍ കൂട്ടികൊണ്ട് പോയാണ് 28കാരിയായ ഉഗാണ്ടന്‍ യുവതിയെ സംഘം പീഡിപ്പിച്ചത്.

കൊരേഗാവ് പാര്‍ക്ക് മേഖലയിലെ റസ്റ്ററന്റിനു മുന്നില്‍ വെച്ചാണ് യുവതിയെ ലിഫ്റ്റ് നല്‍കാനെന്ന വ്യാജേന കൂട്ടിക്കൊണ്ട് പോയത്. ബൈക്കുകാരനും കൂട്ടാളികളും ചേര്‍ന്നാണ് യുവതിയെ ബലാത്സംഗം ചെയ്തത്.

യുവതി താമസ സ്ഥലത്തേക്ക് പോകാനായി ഹോട്ടലിന് പുറത്ത് നില്‍ക്കുമ്പോള്‍ ബൈക്കിലെത്തിയ യുവാവ് ലിഫ്റ്റ് നല്‍കാമെന്ന് പറയുകയായിരുന്നു. യുവതി വണ്ടിയില്‍ കയറിയതിന് പിന്നാലെ ബൈക്കുകാരന്‍ തന്റെ സുഹൃത്തിനെയും യുവതിയുടെ പിറകില്‍ കയറ്റി.

യുവതിയുടെ താമസസ്ഥലത്ത് കൊണ്ട് വിടാമെന്ന് പറഞ്ഞെങ്കിലും ഇയാള്‍ വഴി തിരിച്ച് വിടുകയായിരുന്നു. സംശയം തോന്നിയ യുവതി മൊബൈല്‍ ലൊക്കേഷന്‍ നോക്കിയതോടെയാണ് കാര്യം മനസിലായത്.
ഇതോടെ വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും ഇടയ്ക്കു ബൈക്കില്‍ കയറിയ രണ്ടാമനും ഓടിച്ചയാളും ചേര്‍ന്ന് യുവതിയെ ബൈക്കില്‍ പിടിച്ചിരുത്തി ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്തു.

പീഡിപ്പതിന് ശേഷം യുവതിയെ വിജനമായ സ്ഥലത്ത് ഉപേക്ഷിച്ചു പോകാനൊരുങ്ങിയ യുവാക്കളോട് മെയിന്‍ റോഡിലെങ്കിലും എത്തിക്കാന്‍ യുവതി ആവശ്യപ്പെട്ടു. അതു സമ്മതിച്ച പ്രതികള്‍ യുവതിയെ മെയിന്‍ റോഡിലേക്ക് കൊണ്ടുപോയി.

ബൈക്കില്‍ പോകവെ ഒരു സംഘം യുവാക്കളെ കണ്ട് യുവതി നിലവിളിച്ചു. അവര്‍ ഓടിയടുത്തപ്പോഴേക്കും പ്രതികള്‍ യുവതിയെ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. ഉഗാണ്ടന്‍ യുവതിയിടെ പരാതിയില്‍ പോലീസ് കേസെടുത്തു. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ച് വരുകയാണ് പോലീസ്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചു.

Exit mobile version