സ്വന്തം കുഞ്ഞല്ലെന്ന് സംശയം; ആറു വയസുകാരി മകളെ ക്രൂരമായി പീഡിപ്പിച്ച് കൊന്നു; അച്ഛന് വധശിക്ഷ വിധിച്ച് ഭോപ്പാല്‍ കോടതി

ആറ് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ അച്ഛന് വധശിക്ഷ വിധിച്ച് ഭോപ്പാല്‍ പ്രത്യേക കോടതി.

ഭോപ്പാല്‍: സ്വന്തം മകളല്ലെന്ന സംശയത്തെ തുടര്‍ന്ന് ആറ് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ അച്ഛന് വധശിക്ഷ വിധിച്ച് ഭോപ്പാല്‍ പ്രത്യേക കോടതി. 42 വയസ്സുള്ള കുറ്റവാളിക്ക് ഭാര്യയെ സംശയം ഉണ്ടായിരുന്നെന്നും കുട്ടിയുടെ അച്ഛന്‍ താനല്ല എന്ന് വിശ്വസിച്ചിരുന്നതായും പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചു. കുട്ടിയെ ഇയാള്‍ ക്രൂര പീഡനത്തിന് വിധേയമാക്കി ബലാത്സംഗം ചെയ്തതിനു ശേഷം അമ്മയുടെ ഷാള്‍ ഉപയോഗിച്ച് കെട്ടിത്തൂക്കുകയായിരുന്നു. 2017 മാര്‍ച്ച് 15ലായിരുന്നു സംഭവം. എന്നാല്‍, ഡിഎന്‍എ റിപ്പോര്‍ട്ടില്‍ പ്രതി തന്നെയാണ് കുട്ടിയുടെ അച്ഛന്‍ എന്നു തെളിഞ്ഞിരുന്നു.

ഈ ക്രൂരകൃത്യം അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് ചൂണ്ടിക്കാണിച്ച പോക്‌സോ കോടതി ജഡ്ജി കുമുദിനി പട്ടേല്‍ പ്രതിക്ക് വധശിക്ഷ വിധിക്കുകയായിരുന്നു. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതി തന്നെയാണ് കുറ്റം ചെയ്തതെന്നു പ്രോസിക്യൂഷന്‍ തെളിയിച്ചു. പോക്സോ നിയമം, ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ സെക്ഷന്‍ 302(കൊലപാതകം), 376(ബലാത്സംഗം) എന്നീ വകുപ്പുകള്‍ അനുസരിച്ചാണ് കുറ്റവാളിക്ക് മേല്‍ വധശിക്ഷ ചുമത്തിയത്.

Exit mobile version