ഭൂമിവില്‍പ്പന സംബന്ധിച്ച തര്‍ക്കത്തില്‍ മകനെ കൊന്നു; ജയിലില്‍ നിന്ന് പുറത്തിറങ്ങിയ പ്രതി മദനനെ നടുറോഡിലിട്ട് വെട്ടിക്കൊന്നു! ഇത് 70കാരന്‍ പിതാവിന്റെ പ്രതികാരം

ചെന്നൈ: മകനെ കൊലപ്പെടുത്തിയ സംഘത്തില്‍പ്പെട്ടയാളെ പട്ടാപ്പകല്‍ നടുറോഡില്‍ വെട്ടിക്കൊന്ന് പിതാവിന്റെ പ്രതികാരം. തേനി ഉത്തമപാളയം കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന കടലൂര്‍ സ്വദേശി മദനനെയാണ് 70കാരനായ പിതാവ് വെട്ടിക്കൊലപ്പെടുത്തിയത്.

സംഭവത്തില്‍, കൂടല്ലൂരിനടുത്തുള്ള കുള്ളപ്പ ഗൗണ്ടന്‍പെട്ടി സ്വദേശി കരുണാനിധി (70), മക്കളായ സെല്‍വേന്ദ്രന്‍, കുമാര്‍ എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു. തമിഴ്‌നാട് തേനി ഉത്തമപാളയത്ത് ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. കഴിഞ്ഞ വര്‍ഷം ഉത്തമപാളയത്ത് ഭൂമിവില്‍പന സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് കരുണാനിധിയുടെ മകന്‍ അഭിഭാഷകനായ രഞ്ജിത്ത് കുമാര്‍ കൊല്ലപ്പെട്ടിരുന്നു.

ഈ കേസിലെ പ്രതിയായിരുന്നു മദനന്‍. ജയിലിലായിരുന്ന മദനന്‍ അടുത്തിടെയാണ് പുറത്തിറങ്ങിയത്. കഴിഞ്ഞ ദിവസം ഉച്ചയോടെ കോടതിയില്‍നിന്നു സ്വന്തം ഓഫിസിലേക്കു ബൈക്കില്‍ പോകുന്നതിനിടെ ഉത്തമപാളയം പഞ്ചായത്തു യൂണിയന്‍ ഓഫിസിനു സമീപത്തുവെച്ച് ആക്രമിക്കുകയായിരുന്നു. മദനന്റെ ബൈക്കില്‍ കാറിടിപ്പിച്ചു വീഴ്ത്തിയതിനുശേഷം വെട്ടിക്കൊല്ലുകയായിരുന്നു. മരണം ഉറപ്പാക്കിയതിനുശേഷമാണ് മടങ്ങിയത്.

Exit mobile version