എഞ്ചിനീയറിങ് സ്ഥാപന ഉടമയും ഡ്രൈവറും കൊല്ലപ്പെട്ട നിലയിൽ; നഴ്‌സ് അറസ്റ്റിൽ, മകന് വേണ്ടി തിരച്ചിൽ

കൊൽക്കത്ത: എഞ്ചിനീയറിങ് സ്ഥാപനത്തിൽ നടന്ന ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് നഴ്‌സ് അറസ്റ്റിൽ. സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ സുബിർ ചകിയുടേയും ഡ്രൈവറുടേയും കൊലപാതകക്കേസുമായി ബന്ധപ്പെട്ടാണ് കൊൽക്കത്തയിലെ നഴ്‌സായ മിഥു ഹൽദാർ (61) അറസ്റ്റിലായത്. ഡയമണ്ട് ഹാർബർ മേഖലയിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരുടെ മകനും മുഖ്യപ്രതിയാണെന്ന് പോലീസ് സംശയിക്കുന്ന വിക്കി എന്ന മകന് വേണ്ടി തിരച്ചിൽ നടക്കുന്നുണ്ട്. ഇവരുടെ ബന്ധുക്കളായ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഞായറാഴ്ചയാണ് കൊൽക്കത്തയിലെ കിൽബർൺ എഞ്ചിനീയറിങ് സ്ഥാപനത്തിന്റെ എംഡിയായ സുബിൽ ചാകിയേയും അവരുടെ ഡ്രൈവർ റബിൻ മണ്ഡലിനേയും വീട്ടിൽ കുത്തിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. കൊല്ലപ്പെട്ട ഇരുവരുടേയും കഴുത്തിലും കാലിനും ശരീരത്തിലും നിരവധി പരിക്കുകളുണ്ടായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് വീട്ടിലെ രണ്ട് നിലകളിലായി ഇരുവരേയും കുത്തിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. കവർച്ചയായിരുന്നു പ്രതികളുടെ ഉദ്ദേശം എന്നാണ് പ്രാഥമിക നിഗമനം.

വസ്തുവിൽപ്പനയുമായി ബന്ധപ്പെട്ടാണ് പ്രതികൾ സുബിർ ചാകിയയെ ബന്ധപ്പെട്ടത്. രണ്ട് കോടി രൂപ വിലമതിക്കുന്ന വസ്തുവിൽപ്പനയ്ക്ക് ഒരുങ്ങുകയായിരുന്നു സുബിർ. പത്രപ്പരസ്യം കണ്ട് മിഥു ഹൽദാറും മകനും സുബിർ ചാകിയെ ഫോണിലൂടെ ബന്ധപ്പെട്ടിരുന്നു. ഇവരുടെ വീട് ഇരുവരും ദിവസങ്ങൾക്ക് മുൻപ് സന്ദർശിക്കുകയും ചെയ്തു. വസ്തുവിൽ താൽപര്യമുണ്ടെന്നറിയിച്ച് സുബിർ ചാകിയെ മിഥുവും മകനും വീണ്ടും വിളിച്ചുവരുത്തുകയും കൊലപ്പെടുത്തുകയുമായിരുന്നു. കൃത്യത്തിൽ മറ്റ് ചിലർക്കും പങ്കുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.

പത്ത് വർഷമായി സുബിർ ചാകിക്കൊപ്പമുള്ള ആളാണ് ഡ്രൈവറായ റബിൻ മണ്ഡൽ. ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയുലെടുത്ത മിഥു നഴ്സ് ആയി ജോലി ചെയ്യുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

Exit mobile version