‘ഭാര്യയും സുഹൃത്തുക്കളും മാനസികമായി തകർത്തു, മരണത്തിലേക്ക് തള്ളിവിട്ടു’; കുറിപ്പെഴുതിവെച്ച് ജീവനൊടുക്കി നവവരൻ

wedding

രാജ്‌കോട്ട്: ഭാര്യയുടേയും സുഹൃത്തുക്കളുടേയും മാനസിക പീഡനം സഹിക്കാനാകുന്നില്ലെന്ന് എഴുതിവെച്ച് നവവരൻ ആത്മഹത്യ ചെയ്തു. ഗുജറാത്ത് തരാദ് സ്വദേശി അമൃത് റാത്തോഡിനെയാണ് ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 25 വയസായിരുന്നു. മൂന്ന് മാസം മുൻപാണ് അമൃത് വിവാഹിതനായത്. പായൽ എന്ന പേരുള്ള യുവതിയായിരുന്നു വധു. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അമൃതിന്റെ മരണത്തിൽ ഭാര്യയ്ക്ക് പങ്കുണ്ടെന്ന് കാണിച്ച് സഹോദരനും പരാതി നൽകിയിട്ടുണ്ട്. വിവാഹ ശേഷം പായൽ അമൃതിനെ മാനസികവും ശാരീരികമായും ഉപദ്രവിച്ചിരുന്നതായ സഹോദരൻ പറയുന്നു. പായലിന്റെ നാല് സുഹൃത്തുക്കളും അമൃതിന് മാനസികമായി തകർക്കാൻ ശ്രമിച്ചതായിട്ടാണ് ആരോപണം. ഇക്കഴിഞ്ഞ ശനിയാഴ്ച്ചയാണ് അമൃത് ജീവനൊടുക്കിയത്. ഇയാൽ താമസിച്ച മുറിയിൽ നിന്നും ആത്മഹത്യാ കുറിപ്പും പോലീസിന് ലഭിച്ചിട്ടുണ്ട്.


‘തന്റെ ഭാര്യ പായലും അവരുടെ നാല് സുഹൃത്തുക്കളുമാണ് തന്നെ മരണത്തിലേക്ക് തള്ളി വിട്ടത്’- എന്നാണ് കുറിപ്പിലുള്ളത്. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു. വിഷ്ണു, പ്രവീൺ, അനിൽ, കിഷൻ എന്നീ പായലിന്റെ സുഹൃത്തുക്കൾക്ക് എതിരെ ആത്മഹത്യാ പ്രേരണക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ രംഗത്തെ വിദഗ്ദ്ധർക്ക് ഇത്തരം പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെങ്കിൽ നിങ്ങളെ സഹായിക്കാൻ കഴിയും. Toll free helpline number: 1056)

Exit mobile version