രണ്ട് ഡോസ് വാക്‌സിനെടുത്ത ആരും ഏപ്രിലിന് ശേഷം മരിച്ചിട്ടില്ല; ഗുരുതരമായി രോഗബാധിതരായിട്ടുമില്ല; പഠനവുമായി എയിംസ്

ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിനുള്ള രണ്ട് ഡോസ് വാക്‌സിനെടുത്തവരിൽ ആരും തന്നെ മരണത്തിന് കീഴടങ്ങിയിട്ടില്ലെന്ന് എയിംസ് പഠനം. വാക്‌സിനെടുത്ത ശേഷം 2021 ഏപ്രിൽ മെയ് മാസങ്ങളിൽ കോവിഡ് ബാധിച്ച ആരും മരിച്ചിട്ടില്ലെന്നാണ് ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ പുതിയ റിപ്പോർട്ട് പറയുന്നത്.

ഡൽഹിയിലെ എയിംസ് നടത്തിയ പഠനത്തിൽ വാക്‌സിനെടുത്ത ഒരാളും കോവിഡ് ബാധിച്ച് മരിച്ചിട്ടില്ല എന്നാണ് വ്യക്തമായിട്ടുള്ളതെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ടു ചെയ്തു. വാക്‌സിൻ എടുത്തവരിൽ ഒരാൾക്കു പോലും ഗുരുതരമായ രോഗബാധ ഉണ്ടായില്ല. എന്നാൽ മിക്കവർക്കും അഞ്ച് മുതൽ ഏഴ് ദിവസം വരെ കടുത്ത പനി ഉണ്ടായി. മറ്റു രോഗങ്ങൾ ഇല്ലാത്തവരെയാണ് പഠനവിധേയരാക്കിയത്. ഇതിൽ സ്ത്രീകളും പുരുഷന്മാരും ഉൾപ്പെട്ടിരുന്നു.

കോവിഡ് രണ്ടാം തരംഗത്തിനിടയിലെ ബ്രേക്ക്ഗ്രൂ ഇൻഫെക്ഷനുകളെപ്പറ്റി നടത്തിയ ആദ്യ ജിനോമിക് സ്റ്റഡിയിലാണ് ഇക്കാര്യം വ്യക്തമായത്. രണ്ട് ഡോസ് വാക്‌സിനും എടുത്ത ശേഷവും കോവിഡ് ബാധിക്കുന്നതാണ് ബ്രേക്ക്ഗ്രൂ ഇൻഫെക്ഷൻ.

Exit mobile version