ഇന്ത്യയിൽ കണ്ടെത്തിയ കോവിഡ് വകഭേദങ്ങളിൽ ഒന്ന് മാത്രം അപകടകാരി; രണ്ടാംതരംഗത്തിന്റെ വ്യാപനം രൂക്ഷമാക്കിയത് ഈ വകഭേദം

covid death

ജനീവ: രാജ്യത്ത് കണ്ടെത്തിയ കൊറോണ വൈറസ് വകഭേദങ്ങളിൽ ഒരു വകഭേദം മാത്രമാണ് നിലവിൽ ആശങ്കയുണർത്തുന്നതെന്ന് ലോകാരോഗ്യ സംഘടന. ബി.1.617.2 വകഭേദമാണ് അപകടകാരിയായ വകഭേദമായി ലോകാരോഗ്യസംഘടന വിലയിരുത്തുന്നത്. ഇന്ത്യയിൽ കോവിഡ് 19 രണ്ടാംതരംഗത്തിന്റെ വ്യാപനം രൂക്ഷമാക്കിയത് ബി.1.617 വകഭേദമായിരുന്നു. ഇതിനെ ‘ട്രിപ്പിൾ മ്യൂട്ടന്റ് വേരിയന്റെ’ന്നാണ് (മൂന്നുതവണ ജനിതക വ്യതിയാനം സംഭവിച്ച കോവിഡ് 19 വകഭേദം) വിശേഷിപ്പിക്കുന്നത്. ഇവ അപകടകാരിയാണെന്ന് കഴിഞ്ഞ മാസം യുഎൻ ആരോഗ്യ ഏജൻസി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നൽ ഇതിൽ ബി.1.617.2 എന്ന വകഭേദം മാത്രമാണ് അപകടകാരിയെന്നാണ് യുഎൻ ഏജൻസി ഇപ്പോൾ അറിയിച്ചിരിക്കുന്നത്.

വെല്ലുവിളികൾ ബി.1.617.2മായി ബന്ധപ്പെട്ടുള്ളതാണെന്നും മറ്റ് വകഭേദങ്ങൾ കാര്യമായ വ്യാപനമുണ്ടാക്കുന്നില്ലെന്നും’ ലോകാരോഗ്യ സംഘടന പറഞ്ഞു. ബി.1.617.2 വേഗത്തിൽ പകരാവുന്നതും മാരകവും, പ്രതിരോധ വാക്‌സിന്റെ സുരക്ഷിതത്വം മറികടക്കാൻ കഴിവുള്ളതുമാണ്. ഈ വകഭേദവുമായി ബന്ധപ്പെട്ട് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത രാജ്യങ്ങൾ, വൈറസിന്റെ വർധിച്ച വ്യാപന ശേഷി എന്നിവ തങ്ങൾ നിരീക്ഷിക്കുന്നത് തുടർന്നുവരികയാണെന്ന് യുഎൻ ഏജൻസി വ്യക്തമാക്കി.

ഈ വകഭേദത്തിന്റെ പ്രഭാവത്തെ കുറിച്ചുളള കൂടുതൽ പഠനങ്ങൾക്ക് വലിയ പ്രധാന്യമാണ് ലോകാരോഗ്യ സംഘടന നൽകിയിട്ടുളളത്. വിയറ്റ്‌നാം ആരോഗ്യ അധികൃതർ ശനിയാഴ്ച പ്രഖ്യാപിച്ച അപകടകാരിയായ പുതിയ വകഭേദം ഡെൽറ്റയുടെ വകഭേദമാണെന്നാണ് കരുതുന്നത്.

Exit mobile version