ബലാത്സംഗകേസ്; തെളിവുകളുടെ അഭാവം, മുന്‍ ബിജെപി നേതാവ് ചിന്മയാനന്ദിനെ കോടതി വെറുതെ വിട്ടു!

ലഖ്‌നൗ: ബലാത്സംഗകേസില്‍ മുന്‍ ബിജെപി നേതാവ് ചിന്മയാനന്ദിനെ കോടതി വെറുതെ വിട്ടു. ലഖ്നൗ പ്രത്യേക കോടതിയാണ് ചിന്മയാനന്ദിനെ വെറുതെ വിട്ടത്. ഇരമൊഴിമാറ്റിയതോടെ തെളിവുകളുടെ അഭാവത്തിലാണ് കോടതി നടപടി.

അഭിഭാഷക വിദ്യാര്‍ത്ഥിയാണ് പീഡനക്കേസ് നല്‍കിയത്. പണം തട്ടാന്‍ ശ്രമിച്ചെന്ന കേസില്‍ പെണ്‍കുട്ടിയേയും വെറുതെ വിടുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരില്‍ ചിന്മയാനന്ദ് ഡയറക്റായ കോളേജിലെ വിദ്യാര്‍ത്ഥിനിയായിരുന്നു ചിന്മയാനന്ദിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്.

ചിന്മയാനന്ദ് ലൈംഗികമായി ഉപദ്രവിച്ചുവെന്ന് ഒരു വീഡിയോ പുറത്തുവിട്ടുകൊണ്ടാണ് പെണ്‍കുട്ടി വെളിപ്പെടുത്തിയത്. കേസില്‍ അറസ്റ്റിലായ ചിന്മയാനന്ദിന് പിന്നീട് അലഹാബാദ് ഹൈക്കോടതി ജാമ്യം നല്‍കിയിരുന്നു. ചിന്മയാനന്ദിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന കേസില്‍ പെണ്‍കുട്ടിയും സുഹൃത്തും അറസ്റ്റിലായിരുന്നു. പിന്നീട് ഇവരും ജാമ്യത്തിലിറങ്ങുകയായിരുന്നു.

Exit mobile version