മൂന്ന് വര്‍ഷത്തിന് ശേഷം പ്രവാസി യുവാവ് നാട്ടിലെത്തിയപ്പോള്‍ ഭാര്യ അഞ്ചു മാസം ഗര്‍ഭിണി

തെലങ്കാന: വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടില്‍ അവധിയ്‌ക്കെത്തിയ പ്രവാസിയെ സ്വീകരിച്ചത് അഞ്ചു മാസം ഗര്‍ഭിണിയായ ഭാര്യ. ഗള്‍ഫില്‍ നിന്നും മൂന്നു വര്‍ഷത്തിന് ശേഷം നാട്ടില്‍ മടങ്ങിയെത്തിയ ഭര്‍ത്താവിനെ കാത്തിരുന്നത് ഈ ഞെട്ടിക്കുന്ന വാര്‍ത്തയായിരുന്നു.

തെലങ്കാനയിലെ നിസാമാബാദിലാണ് സംഭവം. അതികഠിനമായ വയറുവേദന അനുഭവപ്പെട്ട ഭാര്യയെയും കൂട്ടി ആശുപത്രിയിലേക്ക് പോവുകയായിരുന്നു ഭര്‍ത്താവ്. ഒരാഴ്ച മുന്‍പാണ് ഭര്‍ത്താവ് നാട്ടില്‍ എത്തിയത്. എന്നാല്‍ പരിശോധന നടത്തിയ ഡോക്ടര്‍ ഭാര്യ ഗര്‍ഭിണിയാണെന്ന് അറിയിക്കുകയായിരുന്നു.

മൂന്നു വര്‍ഷമായി താന്‍ ഗള്‍ഫില്‍ ആണെന്നും അതിനാല്‍ ഇങ്ങനെ സംഭവിക്കാന്‍ ഇടയില്ല എന്നുമായിരുന്നു ഭര്‍ത്താവിന്റെ ആദ്യ പ്രതികരണം. പക്ഷെ ഡോക്ടര്‍ അടിവരയിട്ടു തന്നെ സംഭവം സത്യമാണെന്ന് പറഞ്ഞു. ശേഷം ഭാര്യയോട് കാര്യം തിരക്കിയപ്പോഴാണ് ഞെട്ടിക്കുന്ന പീഡനം പുറത്തറിയുന്നത്.

ഇവരുടെ അടുത്ത് തന്നെ താമസമുള്ള സുമന്‍ എന്നയാള്‍ ഭാര്യയെ നിരന്തരം ഭീഷണിപ്പെടുത്തിക്കൊണ്ടേയിരുന്നു. ഒടുവില്‍ അയാളുടെ ലൈംഗിക താത്പ്പര്യങ്ങള്‍ക്ക് വഴങ്ങേണ്ടി വന്നു. ഗര്‍ഭിണിയാണെന്ന് അറിഞ്ഞതും ഗര്‍ഭം അലസിപ്പിക്കാന്‍ യുവതി തയാറെടുത്തു എങ്കിലും അയാള്‍ അതിനു സമ്മതിച്ചില്ല. ഭര്‍ത്താവ് നാട്ടില്‍ എത്തിയാല്‍ കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തിയിരുന്നു.

ഒടുവില്‍ യുവതി കാര്യങ്ങള്‍ പോലീസിനോട് തുറന്നു പറയുകയുണ്ടായി. യുവതിയുടെ പരാതി അനുസരിച്ച് സുമനെതിരെ ലൈംഗിക പീഡനത്തിന് കേസ് എടുത്തു.

Exit mobile version