തമിഴ്‌നാട്ടില്‍ പടക്കനിര്‍മാണശാലയില്‍ വന്‍ തീപ്പിടിത്തം; എട്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം, നിരവധി പേര്‍ക്ക് പരിക്ക്

ചെന്നൈ: തമിഴ്നാട്ടിലെ വിരുദുനഗറില്‍ പടക്കനിര്‍മാണശാലയ്ക്ക് തീപ്പിടിച്ചു. എട്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. 14 ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

വിരുധുനഗറിലെ സത്തൂറിന് സമീപം അരുണാചലം അച്ചന്‍കുളം പ്രവര്‍ത്തിക്കുന്ന ഫാക്ടറിയിലാണ് സ്ഫോടനമുണ്ടായത്. മാരിയമ്മാള്‍ എന്ന വന്‍കിട പടക്ക നിര്‍മ്മാണശാലയാണിത്.

നൂറില്‍ ഏറെ പേര്‍ ഇവിടെ തൊഴിലാളികളായുണ്ട്. എട്ട് പേര്‍ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. ഇതില്‍ ആറു പേര്‍ സ്ത്രീകളാണ്. 14 പേരെ ഗുരുതരമായ പരിക്കുകളോടെ ശിവകാശി, വിരുധുനഗര്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

സത്തൂറില്‍ കഴിഞ്ഞ വര്‍ഷവും പടക്കനിര്‍മ്മാണശാലയില്‍ വന്‍ പൊട്ടിത്തെറിയുണ്ടായിരുന്നു. രാജമ്മാള്‍ എന്ന പടക്ക നിര്‍മ്മാണശാലയിലാണ് അന്ന് അപകടമുണ്ടായത്.

സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുന്നു. അപകടത്തിന്റെ കാരണം കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു.

Exit mobile version