രാത്രി ഭക്ഷണം വിളമ്പാൻ വൈകി മദ്യപനായ മകൻ അമ്മയെ അടിച്ചുകൊലപ്പെടുത്തി; മൃതദേഹം കുഴിച്ചുമൂടാനും ശ്രമം

റാഞ്ചി: രാത്രിയിലെ ഭക്ഷണം വിളമ്പാൻ വൈകി എന്നാരോപിച്ച് മകൻ അമ്മയെ അടിച്ചുകൊലപ്പെടുത്തി. 60 വയസ്സുകാരിയായ അമ്മ സുമിയെയാണ് മദ്യപനായ മകൻ പ്രധാൻ സോയ് (35)കൊലപ്പെടുത്തിയത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. ഝാർഖണ്ഡിലെ സിംഗ്ഭം ജില്ലയിലെ മോഹൻപൂർ ബ്ലോക്കിലായിരുന്നു സംഭവം നടന്നത്.

അമ്മയെ വടി കൊണ്ട് അടിച്ചുകൊലപ്പെടുത്തിയ പ്രധാൻ സോയ് മൃതദേഹം ഒരു പറമ്പിൽ കുഴിച്ചുമൂടാൻ ശ്രമിക്കുന്നതിനിടെയാണ് പോലീസ് പിടിയിലാണ്. പ്രധാൻ സോയ് രാത്രി മദ്യപിച്ചു വന്നിട്ട് അമ്മയോട് ഭക്ഷണം ചോദിക്കുകയും ഭക്ഷണം എടുത്തുനൽകാൻ വൈകിയതോടെ വടിയെടുത്ത് അമ്മയെ മർദ്ദിക്കുകയുമായിരുന്നുവെന്ന് മനോഹർപൂർ അഡിഷ്ണൽ എസിപി വിമലേഷ് ത്രിപാഠി മാധ്യമങ്ങളോട് പറഞ്ഞു.

കൻ പ്രധാൻ സോയ് മദ്യത്തിന് അടിമയാണ് എന്നാണ് പോലീസ് പറയുന്നത്. മരണത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

Exit mobile version