വിവാഹേതരബന്ധം അവസാനിപ്പിച്ച യുവതിയോടുള്ള പ്രതികാരം; മകന്റെ ജീവനെടുത്ത് നാലംഗ സംഘത്തിന്റെ പ്രതികാരം

Delhi Police | India News

ഡൽഹി: വിവാഹേതര ബന്ധം അവസാനിപ്പിച്ചതിന്റെ പ്രതികാരത്തിൽ യുവതിയുടെ മകനെ കൊലപ്പെടുത്തി നാലംഗ സംഘത്തിന്റെ ക്രൂരത. യുവതി പ്രണയബന്ധം അവസാനിപ്പിച്ചതിന് പിന്നാലെയാണ് അവരുടെ മകനായ 15കാരനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയത്. ഡൽഹിയിലെ നിഹാൽ വിഹാറിലാണ് സംഭവം. കുട്ടിയെ തട്ടിക്കൊണ്ട് പോയാണ് സംഘം കൊലപ്പെടുത്തിയത്. സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കുട്ടിയെ സൗഹൃദം നടിച്ച് വിളിച്ച് വരുത്തി പ്രദീപ് സിങ് എന്നയാളാണ് കൊലപ്പെടുത്തിയത്. 50 ലക്ഷം രൂപ മോചനദ്രവ്യമാവശ്യപ്പെട്ട് യുവതിയുടെ ഫോണിലേക്ക് ഇയാൾ വിളിക്കുകയും ചെയ്തിരുന്നു. തുടർന്ന് പോലീസ് നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

വിവാഹിതനായ പ്രദീപ് സിങുമായി കൊല്ലപ്പെട്ട കുട്ടിയുടെ അമ്മയ്ക്കുണ്ടായിരുന്ന ബന്ധം പിരിഞ്ഞതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഇവരുടെ പ്രണയബന്ധം പ്രദീപിന്റെ വീട്ടുകാർ എതിർത്തതോടെ യുവതി ഇയാളെ വിവാഹ മോചനത്തിന് പ്രേരിപ്പിച്ചു. എന്നാൽ വിവാഹ ബന്ധം വേർപ്പെടുത്തി ഇവരെ സ്വീകരിക്കാൻ പ്രദീപ് സിങ് വിമുഖത കാട്ടിയതോടെയാണ് യുവതി ബന്ധം അവസാനിപ്പിച്ചത്. ഇതിന്റെ പ്രതികാരത്തിൽ അന്ധനായ പ്രദീപ് സിങ് സുഹൃത്തുക്കളുടെ സഹായത്തോടെ കുട്ടിയെ കൊലപ്പെടുത്തിയത്.

കൊല്ലപ്പെട്ട കുട്ടിയുടെ അമ്മ ബന്ധം അവസാനിപ്പിച്ച് മൂന്ന് മാസങ്ങൾ കഴിഞ്ഞപ്പോൾ മറ്റൊരാളെ വിവാഹം കഴിച്ചു. ഇതറിഞ്ഞാണ് പ്രദീപ് പ്രതികാരം ചെയ്തത്. കൊലയാളി സംഘത്തിലെ രണ്ടുപേർക്കായുള്ള തിരച്ചിൽ തുടരുകയാണ്.

Exit mobile version