വിവാഹം മുടക്കി യുപി പോലീസ്, ലൗ ജിഹാദെന്ന് ആരോപിച്ച് മുസ്ലീം വധു വരന്മാരെ കസ്റ്റഡിയിലെടുത്ത് മര്‍ദിച്ചത് മണിക്കൂറുകളോളം, കണ്ണില്ലാത്ത ക്രൂരത

ലക്നൗ: ലൗ ജിഹാദെന്ന് ആരോപിച്ച് മുസ്ലീം സമുദായത്തില്‍പ്പെട്ട യുവാവിന്റെയും യുവതിയുടെയും വിവാഹം മുടക്കി യുപി പോലീസ്. ഹിന്ദു യുവതിയെ വിവാഹം കഴിച്ചെന്ന രീതിയില്‍ പൊലീസ് സ്റ്റേഷനില്‍ വിവരം ലഭിക്കുകയായിരുന്നു. തൊട്ടുപിന്നാലെ സ്ഥലത്തെത്തിയ പോലീസ് വിവാഹം മുടക്കി നവ വധു- വരന്മാരെ കസ്റ്റഡിയിലെടുത്തു.

വിവാഹ പന്തലില്‍ നിന്നും പോലീസ് വധു- വരന്മാരെ സ്റ്റേഷനിലേക്ക് ബലംപ്രയോഗിച്ച് കൊണ്ടുപോകുകയും ചെയ്തു. യു.പിയിലെ കുശിനഗറിലാണ് പൊലീസിന്റെ അതിക്രമം നടന്നത്.മുസ്ലിങ്ങളാണ് എന്ന് തെളിയിക്കാന്‍ യുവതിയുടെ ബന്ധുക്കള്‍ ആധാര്‍ കാര്‍ഡ് അയക്കുകയും വീഡിയോ കോള്‍ ചെയ്യുകയും ചെയ്യേണ്ടിവന്നിരുന്നു.

ഇരുവരും മുസ്ലിം സമുദായത്തില്‍പ്പെട്ടവരാണെന്ന് കണ്ടെത്തിയെങ്കിലും അടുത്ത ദിവസം മാത്രമാണ് ഇവരെ തിരിച്ചുപോകാന്‍ അനുവദിച്ചത്. അതേസമയം, പൊലീസ് സ്റ്റേഷനില്‍ വെച്ച് പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ തുകല്‍ ബെല്‍റ്റ് ഉപയോഗിച്ച് മര്‍ദ്ദിക്കുകയും മണിക്കൂറുകളോളം പീഡിപ്പിക്കുകയും ചെയ്തുവെന്ന് 39 കാരനായ ഹൈദര്‍ അലി പറഞ്ഞു.

പിന്നീട് യുവതിയുടെ സഹോദരനെത്തുകയും, യുവതിക്ക് ഇഷ്ടമാണെങ്കില്‍ തങ്ങള്‍ക്ക് കല്യാണത്തിന് എതിര്‍പ്പുകളൊന്നും ഇല്ലെന്ന് പൊലീസിനെ അറിയിച്ച ശേഷമാണ് വിവാഹം നടന്നത്.പൊലീസ് എത്തുന്നതിന് മുമ്പ് ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍ തങ്ങളെ ഭീഷണിപ്പെടുത്തിയെന്നും ദമ്പതികള്‍ പറഞ്ഞു

Exit mobile version