മക്കളെ നഷ്ടപ്പെട്ടാലുള്ള വേദന മോഡിക്ക് അറിയില്ല, കാരണം അയാള്‍ക്ക് മക്കളില്ലല്ലോ..! രൂക്ഷ വിമര്‍ശനവുമായി ഭീം ആര്‍മി

ലഖ്‌നൗ: പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണം രാജ്യമാകെ ഗോഹത്യ നിരോധിക്കണം പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ വിമര്‍ശനവുമായി ഭീം ആര്‍മി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ആസാദ്. ബുലന്ദ്ശഹര്‍ സംഘര്‍ഷത്തില്‍ പോലീസ് കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് നേതാവിന്റെ പരിഹാസം.

ആള്‍ക്കൂട്ട ആക്രമങ്ങളില്‍ മക്കളെ നഷ്ടപ്പെടുന്നതിന്റെ ദുഃഖവും വേദനയും മോഡിക്കു മനസ്സിലാകില്ല. കാരണം അദ്ദേഹത്തിനു സ്വന്തമായി കുട്ടികളില്ല. ബിജെപിയിലെ ഭൂരിപക്ഷം പേരും ഇങ്ങനെയുള്ളവരാണ്. അതുകൊണ്ട് ഉറ്റവരെ നഷ്ടപ്പെടുന്നതിന്റെ വേദന അവര്‍ക്കു മനസ്സിലാകണമെന്നില്ലെന്നും ചന്ദ്രശേഖര്‍ പറഞ്ഞു. ബിജെപി ഭരിക്കുന്ന ചില സംസ്ഥാനങ്ങളില്‍ പോലും എന്തിനാണ് ഇപ്പോഴും ഗോഹത്യ നിയമവിധേയമാക്കിയിരിക്കുന്നതെന്ന് എന്നും അദ്ദേഹം ചോദ്യമുയര്‍ത്തി.

ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് ആര്‍എസ്എസ്, വിഎച്ച്പി, ബജ്‌റങ്ദള്‍ സംഘടനകളെ ലക്ഷ്യമിട്ടു ചന്ദ്രശേഖര്‍ പറഞ്ഞു. അംബേദ്കര്‍ 1956ല്‍ ഇത്തരത്തിലുള്ള സംഘടനകളെ നിരോധിച്ചതാണ്. എന്നാല്‍ പിന്നീട് അതു പിന്‍വലിച്ചു. പട്ടിക ജാതി വിഭാഗത്തില്‍നിന്നുള്ള ആളുകളെ ബിജെപി അവഗണിക്കുകയാണ്. സംവരണത്തിനെതിരെയാണ് അവരുടെ നിലപാട്. താഴെക്കിടയില്‍നിന്ന് ആരും ഉയര്‍ന്നു വരാതിരിക്കുന്നതിനായി അവര്‍ക്കുള്ള വിദ്യാഭ്യാസ ബജറ്റ് സര്‍ക്കാര്‍ കുറയ്ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ദലിത് വിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയാണു ഭീം ആര്‍മി. ‘അംബേദ്കര്‍ ആര്‍മി’യെന്നും വിശേഷണമുണ്ട്.

Exit mobile version