മനുഷ്യര്‍ക്കല്ല, വിവാഹദിവസം 500 തെരുവ് നായകള്‍ക്ക് ഭക്ഷണം നല്‍കി നവദമ്പതികള്‍

നമ്മള്‍ കണ്ടിട്ടുള്ള വിവാഹവിരുന്നുകളില്‍ വരന്റെയും വധുവിന്റെയും ബന്ധുക്കളും നാട്ടുകാരും കൂട്ടുകാരുമെല്ലാമാണ് പങ്കെടുക്കുന്നത്. എന്നാല്‍ ഇതില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമായൊരു വിവാഹ വിരുന്നിന്റെ വാര്‍ത്തയാണ് ഇന്ന് മാധ്യമങ്ങളില്‍ ഇടം നേടിയിരിക്കുന്നത്.

ഈ വിവാഹ വിരുന്നില്‍ മനുഷ്യര്‍ക്ക് പകരം നായകളാണ്‌ അതിഥികളായി എത്തിയത്. ഒഡിഷയിലെ ഭുവനേശ്വറില്‍ നിന്നുള്ള ദമ്പതികളായ യുറീക്ക ആപ്റ്റയും ജോവാന വാങുമാണ് നായിക്കള്‍ക്ക് വിവാഹസത്കാരം ഒരുക്കിയത്. ഒന്നും രണ്ടുമല്ല 500 തെരുവ് നായകള്‍ക്കാണ് ഇവര്‍ വിവാഹ ദിവസം ഭക്ഷണം നല്‍കിയത്.

സെപ്തംബര്‍ 25നായിരുന്നു യുറീക്ക ആപ്റ്റയും ജോവാന വാങും വിവാഹിതരായത്. അന്നേ ദിവസമാണ് ഇരുവരും നായകള വിരുന്നൂട്ടിയത്. അനിമല്‍ വെല്‍ഫെയര്‍ ട്രസ്റ്റ് ഏകമ്ര എന്ന അനിമല്‍ വെല്‍ഫെയര്‍ ട്രസ്റ്റുമായി സഹകരിച്ചായിരുന്നു ഭക്ഷണം നല്‍കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തത്.

വിവാഹത്തിന് ശേഷം അലഞ്ഞുതിരിഞ്ഞു നടക്കുന്ന നായകള്‍ക്ക് സംരക്ഷണ നല്‍കുന്നതിനായി പണം സംഭാവന ചെയ്യുകയും ചെയ്തു. വിവാഹ ദിവസം സമൂഹത്തിന് വേണ്ടി എന്തെങ്കിലും നല്ല കാര്യങ്ങള്‍ ചെയ്യണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചു. ഇത്തരമൊരു കാര്യം ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് വാങ് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് പറഞ്ഞു.

ഭുവനേശ്വറിലുടനീളം 500 തെരുവു മൃഗങ്ങള്‍ക്കായി ഒരു ഫുഡ് ഡ്രൈവ് സംഘടിപ്പിക്കാന്‍ ഞങ്ങള്‍ അനിമല്‍ വെല്‍ഫെയര്‍ ട്രസ്റ്റ് ഏകമ്ര (എഡബ്ല്യുടിഇ), അതിന്റെ സ്ഥാപകനായ പൂര്‍വി എന്നിവരുമായി ചേര്‍ന്ന് പദ്ധതിയിട്ടു. അവരുടെ അഭയത്തിനായി മരുന്നുകളും ഭക്ഷണവും ചെറിയ ധനസഹായവും ഞങ്ങള്‍ അവര്‍ക്ക് നല്‍കി, ”ജോവാന വാങ് കൂട്ടിച്ചേര്‍ത്തു.

Exit mobile version