വാക്ക് തര്‍ക്കം; മകന്റെ മുന്നില്‍ വെച്ച് അമ്മയെ കുത്തി കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കി! രക്തം കണ്ട് ഭയന്ന് നിലവിളിച്ച് പുറത്തേയ്ക്ക് ഓടി 11കാരന്‍

മകന്‍ ഉറങ്ങിക്കഴിഞ്ഞപ്പോള്‍ ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടായതായി പോലീസ് പറയുന്നു.

മഹാബലേശ്വര്‍: വാക്ക് തര്‍ക്കത്തിനിടെ മകന്റെ മുന്‍പില്‍ ഇട്ട് അമ്മയെ കുത്തികൊലപ്പെടുത്തി പിതാവ് ജീവനൊടുക്കി. രണ്ട് ജീവനുകളും രക്തത്തില്‍ കിടന്ന് പിടയുന്നത് കണ്ട് നിലവിളിച്ച് പുറത്തേയ്ക്ക് ഓടിയ പതിനൊന്നുകാരന്‍ ചോദ്യചിഹ്നമായി അവശേഷിക്കുന്നു. മഹാരാഷ്ട്ര മഹാബലേശ്വറിലെ ഹില്‍ സ്റ്റേഷനിലാണു നടുക്കുന്ന സംഭവം.

ഡ്രൈവറായ അനില്‍ ഷിന്‍ഡെ ആണ് ഭാര്യ സീമയെ കുത്തിക്കൊന്നശേഷം ആത്മഹത്യ ചെയ്തത്. പതിനൊന്ന് വയസുകാരനായ മകനൊപ്പം ബുധനാഴ്ചയാണ് ഇരുവരും മഹാരാഷ്ട്ര സതാര ജില്ലയിലെ ഹില്‍ സ്റ്റേഷനില്‍ എത്തിയത്. മകന്‍ ഉറങ്ങിക്കഴിഞ്ഞപ്പോള്‍ ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടായതായി പോലീസ് പറയുന്നു. ഇതേതുടര്‍ന്നാണ് ഇയാള്‍ കത്തിയെടുത്ത് ഭാര്യയെ കുത്തിയത്.

കരച്ചില്‍ കേട്ട് ഉണര്‍ന്ന മകന്റെ മുന്നില്‍ വച്ചുതന്നെ അച്ഛനും ജീവനൊടുക്കുകയായിരുന്നു. കരഞ്ഞുകൊണ്ട് പുറത്തേക്കോടിയ കുട്ടയാണ് ഹോട്ടല്‍ അധികൃതരോട് കാര്യം പറഞ്ഞത്. പോലീസെത്തി ദമ്പതികളെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോലീസ് അന്വേഷണം ആരംഭിച്ചു.

Exit mobile version