മാധ്യമ റിപ്പോര്‍ട്ടുകള്‍ വിലക്കണമെന്ന് നടി രാകുല്‍ പ്രീത് സിംഗ്; ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു

ന്യൂഡല്‍ഹി: സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ തനിക്കെതിരെയുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ വിലക്കണമെന്ന ആവശ്യവുമായി നടി രാകുല്‍ പ്രീത്. താരം ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു.

മാധ്യമങ്ങള്‍ സ്വകാര്യതയിലേക്ക് കടന്നുകയറുന്നുവെന്നും, വസ്തുതകള്‍ക്ക് നിരക്കാത്ത കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുവെന്നും നടി ആരോപിക്കുന്നുണ്ട്. രാകുല്‍ പ്രീത് സിംഗിനെ ഇന്നലെയാണ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്ത് വിട്ടയച്ചത്. പിന്നാലെയാണ് താരം മാധ്യമങ്ങള്‍ക്കെതിരെ രംഗത്ത് വന്നത്. അതിനിടെ കേസില്‍ ബോളിവുഡ് താരങ്ങളായ ദീപിക പദുകോണ്‍, ശ്രദ്ധ കപൂര്‍, സാറാ അലി ഖാന്‍ എന്നിവരെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്തു.

ദീപികയെ അഞ്ച് മണിക്കൂറിലേറെയാണ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്തത്. അതേസമയം, സംവിധായകന്‍ കരണ്‍ ജോഹറിന്റെ ജീവനക്കാരന്‍ ക്ഷിതിജ് പ്രസാദിനെ അറസ്റ്റ് ചെയ്തു. ഇരുപത് മണിക്കൂറിലേറെ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Exit mobile version