അതിരാവിലെ ഭാര്യ മറ്റൊരു പുരുഷനൊപ്പം ഓട്ടോയില്‍, മുടിയില്‍പ്പിടിച്ച് വലിച്ച് നിലത്തിട്ട് ഭര്‍ത്താവ്, ഇഷ്ടിക കൊണ്ട് അടിച്ചു

മുംബൈ: അതിരാവിലെ മറ്റൊരാള്‍ക്കൊപ്പം ഭാര്യയെ ഓട്ടോറിക്ഷയില്‍ കണ്ടതില്‍ ക്ഷുഭിതനായ ഭര്‍ത്താവ് യുവതിയെ ആക്രമിക്കാന്‍ ശ്രമം. സംഭവത്തില്‍ 43 കാരനായ ലക്ഷ്മണ്‍ അര്‍ജുനെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലെ സാന്താക്രൂസിലാണ് സംഭവം.

മറ്റൊരു പുരുഷനൊപ്പം സെപ്റ്റംബര്‍ ഒന്‍പതിന് രാവിലെ ആറ് മണിക്കാണ് ഓട്ടോറിക്ഷയില്‍ ഇയാള്‍ ഭാര്യയെ കണ്ടത്. ക്ഷുഭിതനായ ലക്ഷ്മണ്‍ ഓട്ടോറിക്ഷ നിര്‍ത്താന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് വണ്ടിയില്‍ നിന്ന് മുടിപിടിച്ച് വലിച്ചിട്ട ശേഷം സമീപത്തുനിന്ന് കൈയില്‍ കിട്ടിയ ഇഷ്ടിക ഉപയോഗിച്ച് യുവതിയുടെ തലയ്ക്കടിയ്ക്കുകയായിരുന്നു.

സംഭവം കണ്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും ലക്ഷ്മണ്‍ സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തിയാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ട് ദിവസത്തിന് ശേഷം പ്രതിയെ പോലീസ് പിടികുടി.

കുറച്ചുകാലമായി യുവതിയെ ഇയാള്‍ക്ക് സംശയമായിരുന്നെന്ന് പൊലീസ് പറയുന്നു. ഇതേ തുടര്‍ന്ന് ഇരുവരും നിരന്തരം വഴക്കിടല്‍ പതിവായിരുന്നെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. ആശുപത്രിയില്‍ കഴിയുന്ന യുവതിയുടെ നില മെച്ചപ്പെട്ടതായി അധികൃതര്‍ അറിയിച്ചു.

Exit mobile version