മുസ്ലീം ജനസംഖ്യ വര്‍ധിക്കുന്നത് ദേശീയ സുരക്ഷയ്ക്ക് തന്നെ ഭീഷണി, ഇത് നിയന്ത്രിക്കുന്നതിനുള്ള ഏകമാര്‍ഗം നിര്‍ബന്ധിത വന്ധ്യംകരണം; ശിവസേന

പാര്‍ട്ടി മുഖപത്രമായ സാമ്‌നയിലെ മുഖപ്രസംഗത്തിലാണ് ഇത്തരമൊരു പ്രസ്താവന വന്നിരിക്കുന്നത്

മുംബൈ : ഇന്ത്യയില്‍ മുസ്ലീം ജനസംഖ്യ വര്‍ധിക്കുന്നത്‌ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ശിവസേന. ഇത് നിയന്ത്രിക്കാനുള്ള ഏക മാര്‍ഗം നിര്‍ബന്ധിത വന്ധ്യംകരണമാണെന്ന് പാര്‍ട്ടി മുഖപത്രമായ സാമ്‌നയിലെ മുഖപ്രസംഗത്തില്‍ പറയുന്നു.

നിര്‍ബന്ധിത വന്ധ്യംകരണത്തിനായി ബിജെപി സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും ശിവസേന മുഖപത്രത്തിലൂടെ ആവശ്യപ്പെട്ടു. പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന രാജസ്ഥാനിലെ ജയ്‌സാല്‍മേര്‍ ഉള്‍പ്പെടെയുളള ചില മേഖലകളില്‍ മുസ്ലീം ജനസംഖ്യയില്‍ പെട്ടെന്ന് വര്‍ധനവുണ്ടായത് സംബന്ധിച്ച് അതിര്‍ത്തി സുരക്ഷാ സേന റിപ്പോര്‍ട്ട് പുറത്തു വിട്ടിരുന്നു. ഇത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും സേന കൈമാറിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് ശിവസേന ഇത്തരത്തിലൊരു ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.

Exit mobile version