സിപിഐ ബിഹാര്‍ സംസ്ഥാന സെക്രട്ടറി സത്യനാരായണ്‍ സിങ് കൊവിഡ് ബാധയെ തുടര്‍ന്ന് മരിച്ചു

പട്‌ന: സിപിഐ ബിഹാര്‍ സംസ്ഥാന സെക്രട്ടറി സത്യനാരായണ്‍ സിങ് കൊവിഡ് ബാധിച്ച് മരിച്ചു. പട്‌ന എയിംസ് ആശുപത്രിയില്‍ ഇന്നലെ രാത്രിയോടെയാണ് സത്യനാരായണ്‍ സിങ് മരണപ്പെട്ടത്. 77 വയസായിരുന്നു. സിപിഐയുടെ ബിഹാറിലെ ഏറ്റവും മുതിര്‍ന്ന നേതാക്കളില്‍ ഒരാള്‍ കൂടിയായിരുന്നു അദ്ദേഹം. നേതൃത്വത്തിന് വലിയ നഷ്ടം കൂടിയായിരുന്നു അദ്ദേഹത്തിന്റെ വിയോഗം.

കഴിഞ്ഞ രണ്ടാഴ്ചയായി സത്യനാരായണ്‍ സിങ് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ജൂലൈ 30 നാണ് ഇദ്ദേഹത്തെ കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബിഹാര്‍ കഖാരിയ ജില്ലയില്‍ നിന്നും രണ്ട് തവണ എംഎല്‍എ ആയിട്ടുണ്ട്. 2010ല്‍ ബല്‍ദൗര്‍ മണ്ഡലത്തില്‍ നിന്ന് ലോക്സഭയിലേക്കും മത്സരിച്ചിട്ടുണ്ട്.

മൂന്ന് പെണ്‍മക്കളും ഒരു മകനുമാണ് ഉള്ളത്. സിങ്ങിന്റെ മരണത്തില്‍ സിപിഐ. സിപിഐഎം സിപിഐഎംഎല്‍ നേതാക്കള്‍ അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.

Exit mobile version