അന്ധതയെ തോൽപ്പിച്ച് ഐഎഎസ് നേടിയ രാജേഷ് സിംഗ് ഇനി ഇനി ഡെപ്യൂട്ടി കമ്മീഷണർ

ഫഖ്റുദ്ധീൻ പന്താവൂർ

ഇത് രാജേഷ് സിംഗ് ഐഎഎസ്. ജാർഖണ്ഡിലെ ഡെപ്യൂട്ടി കമ്മീഷണറാണ് ഇപ്പോൾ. കാഴ്ചശക്തിയില്ലാത്ത ഈ ഐഎഎസ് ഓഫീസർ. ഇതെങ്ങനെ സാധിച്ചു എന്ന് ചോദിച്ചാൽ ഒരു ഉത്തരമെയുള്ളൂ..
ഇച്ഛാശക്തി.

എല്ലാ സൗകര്യവുമുണ്ടായാലും അത് ചിലപ്പോൾ കിട്ടിയെന്ന് വരില്ല.എന്നാൽ രാജേഷ് സിംഗ് അങ്ങനെയല്ല..കാഴ്ചയില്ലാത്ത വൈകല്യമുള്ള 2007 ബാച്ച് ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (ഐ‌എ‌എസ്) ഉദ്യോഗസ്ഥനാണ് ഈ മിടുക്കൻ. ജാർഖണ്ഡിലെ ആദ്യത്തെ കാഴ്ച വൈകല്യമുള്ള ഡെപ്യൂട്ടി കമ്മീഷണറാണ് അദ്ദേഹം.

നേരത്തെ ഉന്നത, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ സ്‌പെഷ്യൽ സെക്രട്ടറിയായിരുന്നു. സിംഗ് ഒരു നല്ല ക്രിക്കറ്റ് കളിക്കാരനാണെന്ന് വളരെ കുറച്ച് ആളുകൾക്ക് മാത്രമേ അറിയൂ. കാഴ്ചയില്ലാത്ത ലോകകപ്പ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ മൂന്ന് തവണ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രതിനിധീകരിച്ചിട്ടുണ്ട്.

പട്നയിലെ ധൻ‌റുവയിലെ ഗോവിന്ദ്‌പൂർ നിവാസിയായ സിംഗ് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ ഒരു ജില്ലയുടെ ഉത്തരവാദിത്തം ഏൽപ്പിച്ചത് കഴിവിലുള്ള വിശ്വാസം കൊണ്ടുതന്നെയാണ്. സമൂഹത്തിന് ഏറെ പ്രചോദനം നൽകുന്നതാണ് രാജേഷ് സിംഗിന്റെ ജീവിത വിജയം.

ഗ്രാമപ്രദേശങ്ങൾ വികസിപ്പിക്കുകയെന്നതാണ് തന്റെ മുൻഗണനയെന്ന് ഐ‌എ‌എൻ‌എസിന് നൽകിയ അഭിമുഖത്തിൽ സിംഗ് പറഞ്ഞത്. മുകളിൽ എത്താത്തവരും സ്വയം സംസാരിക്കാൻ കഴിയാത്തവരുമായ ആളുകളെ സഹായിക്കാനാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്.

ഒരു ഗ്രാമീണ പശ്ചാത്തലത്തിൽ നിന്നാണ് രാജേഷ് സിംഗ് വരുന്നത്. ഗ്രാമീണ പ്രശ്‌നങ്ങളോടുള്ള സംവേദനക്ഷമത, അനുഭവം, അടുപ്പം എന്നിവ ഇദ്ധേഹത്തിന്റെ വ്യക്തിത്വത്തിൽ പ്രതിഫലിക്കുന്നു, അത് ഇവിടത്തെ ഗ്രാമങ്ങളിലെ ജനങ്ങൾക്ക് ഗുണം ചെയ്യുമെന്നാണ് സിംഗിന്റെ വിശ്വാസം.

കാഴ്ചയില്ലാത്തവർക്കായി സംഘടിപ്പിച്ച ക്രിക്കറ്റ് ലോകകപ്പിൽ സിംഗ് ഇന്ത്യയെ പ്രതിനിധീകരിച്ചു.
1998, 2002, 2006 വർഷങ്ങളിൽ ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു. മികച്ചൊരു ബൗളർ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രകടനം സമർഥമായിരുന്നു.
ഡെറാഡൂണിലെ മോഡൽ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം സിംഗ് ദില്ലിയിലേക്ക് പോയി ദില്ലി സർവകലാശാലയിൽ നിന്ന് ബിരുദം നേടി. ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടി. തുടർന്ന് 2007 ൽ സിവിൽ സർവീസ് പരീക്ഷ പാസായി.

തുടക്കത്തിൽ അസമിലേക്ക് നിയോഗിക്കപ്പെട്ട മേഘാലയ കേഡർ 2016 ൽ ജാർഖണ്ഡ് കേഡറിലേക്ക് മാറി. അദ്ദേഹത്തിന്റെ ആദ്യ പോസ്റ്റിംഗ് റാഞ്ചിയിൽ വനിതാ ശിശു വികസന, സാമൂഹിക സുരക്ഷാ വകുപ്പിലെ ജോയിന്റ് സെക്രട്ടറിയായിരുന്നു.

കാഴ്ച നഷ്ടപ്പെട്ടത്:

കുട്ടിക്കാലത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ പട്നയിലെ ഒരു കിണറ്റിൽ വീണുപോയതാണ് കാഴ്ചശക്തി നഷ്ടപ്പെടാൻ കാരണം. എന്നിരുന്നാലും, ഒരു ഐ‌എ‌എസ് ഉദ്യോഗസ്ഥനാകാനുള്ള സിംഗിന്റെ ബാല്യകാല സ്വപ്നം ഉപേക്ഷിച്ചില്ല. 2007 ൽ സിവിൽ സർവീസ് പരീക്ഷയിൽ വിജയിച്ച അദ്ദേഹം, രാജ്യത്തെ ആദ്യത്തെ കാഴ്ചയില്ലാത്ത ഐ‌എ‌എസ് ഉദ്യോഗസ്ഥനാകാൻ ദീർഘനാളത്തെ നിയമപോരാട്ടം നടത്തിയിട്ടുണ്ട്. അതായത് ഒന്നും ശൂന്യതയിൽനിന്നുണ്ടാവില്ലെന്നർത്ഥം.
( india News England News ലെ കുറിപ്പിന്റെ സ്വതന്ത്ര വിവർത്തനം.)

Exit mobile version