നേത്രാവതി എക്‌സ്പ്രസില്‍ യാത്രചെയ്ത മലയാളിക്ക് കൊവിഡ്, ആശങ്ക

തിരുവന്തപുരം: നേത്രാവതി എക്‌സ്പ്രസില്‍ യാത്രചെയ്ത ഒരു മലയാളിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജൂണ്‍ 12ന് തിരുവന്തപുരത്ത് നിന്ന് തിരിച്ച് 13ന് മുംബൈയിലെത്തിയ ട്രെയിനില്‍ യാത്ര ചെയ്തയാള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. എസ് 8 കോച്ചിലാണ് ഇയാള്‍ യാത്ര ചെയ്തത്.

രത്‌നഗിരിയിലാണ് ഇയാള്‍ ഇറങ്ങിയത്. ഇവിടെ വെച്ച് നടത്തിയ പരിശോധനയിലാണ് ഇയാള്‍ക്ക് കൊവിഡ് ലക്ഷണങ്ങള്‍ കണ്ടത്. തുടര്‍ന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ ഇയാളെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചു.

ഇതോടെ മഹാരാഷ്ട്രയില്‍ നിലവില്‍ ചികിത്സയിലുള്ള മലയാളികളുടെ എണ്ണം 88 ആയി. മുംബൈയില്‍ ആകെ രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നിരിക്കുകയാണ്. മൂവായിരത്തിലധികം പേരാണ് ഇതിനോടകം വൈറസ് ബാധിച്ച് മരിച്ചത്. അതേ സമയം മുംബൈയുടെ ജീവനാഡിയെന്നറിയപ്പെടുന്ന സബര്‍ബന്‍ ട്രെയിന്‍ ഇന്ന്മുതല്‍ വീണ്ടും സര്‍വീസ് തുടങ്ങുകയാണ്.

ആദ്യ ഘട്ടത്തില്‍ അവശ്യ സര്‍വീസുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് മാത്രമാണ് യാത്രാനുമതിയുള്ളത്. ഐഡി കാര്‍ഡുകള്‍ പരിശോധിച്ച് മാത്രമാണ് ടിക്കറ്റ് നല്‍കുക. ട്രെയിനിലെ യാത്രക്കാരുടെ എണ്ണം 1200 ല്‍ നിന്ന് 700 ആയി കുറച്ചിട്ടുമുണ്ട്.

Exit mobile version