ഹിന്ദു തീവ്ര വികാരം ഉണര്‍ത്താന്‍ യോഗി ആദിത്യ നാഥിനെ കളത്തിലിറക്കി ആര്‍എസ്എസ്; സമാജോത്സവ റാലിയുമായി ഡിസംബര്‍ 16ന് കേരളത്തില്‍ എത്തും

തൃശ്ശൂര്‍: ഹിന്ദു തീവ്ര വികാരം ആളിക്കത്തിച്ച് ദക്ഷിണേന്ത്യയില്‍ ആധിപത്യം ഉറപ്പിക്കാന്‍ യോഗി ആദിത്യനാഥ് കാസര്‍കോട് എത്തുന്നു. കേരളത്തിലടക്കം ബിജെപിയുടെ വളര്‍ച്ച ലക്ഷ്യമിട്ടാണ് യോഗി, സമാജോത്സവ റാലിയുമായി കേരളത്തില്‍ എത്തുന്നത്.

ശബരിമല വിഷയം പാര്‍ട്ടി വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്തുന്നതില്‍ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടതോടെ യോഗിയെ രംഗത്തിറക്കി സാഹചര്യം അനുകൂലമാക്കുകയാണ് ആര്‍എസ്എസ് ലക്ഷ്യമിടുന്നത്.

കാസര്‍കോട് മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ ഡിസംബര്‍ 16ന് നടക്കുന്ന പരിപാടിയിലാണ് യോഗി പങ്കെടുക്കുന്നത്. വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന് കേരളത്തിലെയും കര്‍ണാടകയിലെയും പാര്‍ട്ടി പ്രവര്‍ത്തകരെ സജ്ജമാക്കുകയാണ് യോഗി ആദിത്യനാഥിന്റെ സമാജോത്സവ് റാലിയുടെ ലക്ഷ്യം.

കേരളത്തിലെ പ്രവര്‍ത്തകര്‍ക്ക് പുറമെ ദക്ഷിണ ഉത്തര കര്‍ണാടകയിലെയും ഉഡുപ്പി മടിക്കേരി ജില്ലകളിലെയും പാര്‍ട്ടി പ്രവര്‍ത്തകര്‍ കൂടി റാലിയില്‍ പങ്കെടുക്കും. ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തില്‍ കേരള സര്‍ക്കാര്‍ ഹിന്ദു വിരുദ്ധമൊണെന്ന് പ്രഖ്യാപിച്ച് വര്‍ഗീയ ധ്രൂവീകരണം നടത്തി ബിജെപിക്ക് ആധിപത്യം സൃഷ്ടിക്കുകയാണ് റാലിയുടെ ലക്ഷ്യം.

Exit mobile version