ലോക്ക് ഡൗണ്‍ പ്രഖ്യാപനത്തിനു പിന്നാലെ ഉടമസ്ഥന്‍ ഇറക്കിവിട്ടു; വെള്ളവും ആഹാരമില്ലാതെ എട്ട് മാസം ഗര്‍ഭിണിയായ സ്ത്രീയും ഭര്‍ത്താവും നടന്നത് 100 കിലോമീറ്റര്‍

മീററ്റ്: രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെ സ്ഥാമസിക്കുന്നിടത്ത് നിന്ന് ഇറക്കി വിട്ട എട്ട് മാസം ഗര്‍ഭിണിയായ സ്ത്രീയും ഭര്‍ത്താവും കാല്‍നടയായി യാത്ര ചെയ്തത് 100 കിലോമീറ്റര്‍. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. വകില്‍, യാസ്മീന്‍ എന്നീ ദമ്പതികളാണ് ആഹാരമില്ലാതെ ഇത്രയും ദൂരം നടന്നത്.

സഹറാന്‍പുരില്‍ നിന്ന് ബുലന്ദ്ഷറിലേക്ക് പോവുകയായിരുന്നു ഇരുവരും. കൈയ്യില്‍ പണമില്ലാത്തതിനെത്തുടര്‍ന്ന് ഭക്ഷണം പോലും കഴിക്കാതെയായിരുന്നു ഇരുവരുടെയും സഞ്ചാരം. സൊഹ്രാഭ് ഗേറ്റ് ബസ്റ്റാന്‍ഡിലെത്തിയ വകിലിനെയും യാസ്മീനെയും കണ്ട പ്രദേശവാസികളായ നവീന്‍ കുമാറും രവീന്ദ്രയും നൌചാന്ദി പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ശേഷം നാട്ടുകാര്‍ ഇവര്‍ക്ക് ഭക്ഷണവും കുറച്ച് പണവും നല്‍കി.

ആംബുലന്‍സില്‍ ഇവരുടെ ഗ്രാമത്തിലെത്താനുള്ള ക്രമീകരണവും നാട്ടുകാര്‍ ഒരുക്കിയെന്നും സ്റ്റേഷന്‍ ചുമതലയുള്ള അഷുതോഷ് കുമാര്‍ പറഞ്ഞു. ഫാക്ടറി ഉടമ അനുവദിച്ച റൂമിലാണ് തങ്ങള്‍ കഴിഞ്ഞിരുന്നതെന്നും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെ ഇവിടെ നിന്ന് ഒഴിഞ്ഞുപോകാന്‍ അദ്ദേഹം ആവശ്യപ്പെടുകയായിരുന്നെന്നുമാണ് യാസ്മീന്‍ പറയുന്നു. നാട്ടിലേക്ക് പോകാനുള്ള പണം അദ്ദേഹം തന്നില്ലെന്നും അവര്‍ ആരോപിച്ചു.

Exit mobile version