അരവിന്ദ് കെജരിവാളിനെ കാണാന്‍ പുരോഹിതന്‍ എത്തിയത് ‘വെടിയുണ്ടയുമായി’; പള്ളിയുടെ നേര്‍ച്ചപ്പെട്ടിയില്‍ നിന്ന് കിട്ടിയ ബുള്ളറ്റ് പേഴ്‌സില്‍ സൂക്ഷിക മാത്രമാണ് ചെയ്തതെന്ന് വികാരി

ഡല്‍ഹി സെക്രട്ടറിയേറ്റിനുള്ളില്‍വെച്ച് മുളകുപൊടികൊണ്ട് ആക്രമിക്കപ്പെട്ടതിനു പിന്നാലെയായിരുന്നു സംഭവം

ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ സന്ദര്‍ശിക്കാന്‍ പുരോഹിതന്‍ എത്തിയത് വെടിയുണ്ടയുമായി. സംഭവം തിരിച്ചറിഞ്ഞതോടെ പുരോഹിതനെ മുഖ്യമന്ത്രിയുടെ സുരക്ഷാ സംഘം അറസ്റ്റ് ചെയ്തു. ഇമ്രാന്‍ എന്ന പുരോഹിതനാണ് അറസ്റ്റിലായത്. വഖഫ് ബോര്‍ഡ് നല്‍കുന്ന ശമ്പളം വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി കെജരിവാളിനെ കാണാനെത്തിയത്.

തനിയ്ക്ക് ബുള്ളറ്റ് കിട്ടിയത് പള്ളിയുടെ നേര്‍ച്ചപ്പെട്ടിയില്‍ നിന്നാണെന്നും, അത് പേഴ്‌സില്‍ ഭദ്രമായി സൂക്ഷിക്കുക മാത്രമാണ് ചെയ്തതെന്നും പിന്നീട് ഇക്കാര്യം വിട്ടുപോയെന്നു അദ്ദേഹം പറയുന്നു. ആയുധ നിയമവുമായി ബന്ധപ്പെട്ടാണ് ഇയാളെ അറസ്റ്റു ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്. രാഷ്ട്രീയ എതിരാളികളില്‍ നിന്നും തന്റെ ജീവന് ഭീഷണിയുണ്ടെന്ന് അരവിന്ദ് കെജരിവാള്‍ ദിവസങ്ങള്‍ക്കു മുമ്പ് പറഞ്ഞിരുന്നു.

ഡല്‍ഹി സെക്രട്ടറിയേറ്റിനുള്ളില്‍വെച്ച് മുളകുപൊടികൊണ്ട് ആക്രമിക്കപ്പെട്ടതിനു പിന്നാലെയായിരുന്നു കെജരിവാള്‍ ഇങ്ങനെ പറഞ്ഞത്. ‘അവര്‍ക്ക് എന്നെ കൊല്ലണം. രണ്ടുവര്‍ഷത്തിനുള്ളില്‍ നാലുതവണ ആക്രമിക്കപ്പെട്ട ഒരു മുഖ്യമന്ത്രിയുമുണ്ടാവില്ല. ഞാനവരുടെ നോട്ടപ്പുള്ളിയായി മാറിയിരിക്കുകയാണ്.’ എന്നായിരുന്നു കെജരിവാളിന്റെ പരാമര്‍ശം.

Exit mobile version