മോഷ്ടിച്ച മുതല്‍ പങ്കുവെയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം; 19 കാരന്‍ 17കാരനെ കുത്തിക്കൊന്നു; സംശയം തോന്നാതിരിക്കാന്‍ മൃതദേഹം റെയില്‍വേ ട്രാക്കില്‍ തള്ളി

ബംഗളൂരു: മോഷ്ടിച്ച മുതല്‍ പങ്കുവെയ്ക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ 19 കാരന്‍ 17കാരനെ കുത്തിക്കൊന്ന് റെയില്‍വേ ട്രാക്കില്‍ തള്ളി. ബംഗളൂരു ആനെക്കലിലെ ചന്ദാപുരയിലാണ് സംഭവം. തിരിച്ചറിയാന്‍ കഴിയാത്തവിധം വികൃതമായിരുന്ന മൃതദേഹം കണ്ട ലോക്കോ പൈലറ്റുമാരാണ് വിവരം പോലീസില്‍ അറിയിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് ആനേക്കല്‍ സ്വദേശിയായ രാകേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. ജനുവരി 26നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

മോഷണ മുതലായ മൊബൈല്‍ ഫോണ്‍ വിറ്റു കിട്ടുന്ന പണം പങ്കുവയ്ക്കുന്നത് സംബന്ധിച്ച് രാകേഷും രവിയും തമ്മില്‍ തര്‍ക്കത്തിലായി. ഒടുവില്‍ രാകേഷ് തന്റെ സഹായിയായ രവിയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു.

അപകടമരണമെന്ന് വരുത്തി തീര്‍ക്കുന്നതിനായി മൃതദേഹം ആനേക്കലിന് സമീപമുള്ള മരസു റെയില്‍വെ ട്രാക്കിന് സമീപം വലിച്ചെറിയുകയുമായിരുന്നുവെന്ന് രാകേഷ് പറഞ്ഞതായി പോലീസ് പറയുന്നു. രവിയുടെ അച്ഛന്‍ കൊലപാതകത്തില്‍ രാകേഷിനു പങ്കുണ്ടെന്ന് സംശയം

Exit mobile version