ന്യൂഡൽഹി: ഡൽഹിയിൽ പോലീസ് ഉദ്യോഗസ്ഥയെ വെടിവെച്ച് കൊലപ്പെടുത്തി സബ് ഇൻസ്‌പെക്ടർ ആത്മഹത്യ ചെയ്തു. സോനിപത് സ്വദേശിയായ സബ് ഇൻസ്‌പെക്ടർ പ്രീതി അഹ്‌ലാവത്(26) ആണ് വെടിയേറ്റ് മരിച്ചത്. പോലീസ് അക്കാദമിയിൽ പ്രീതിക്കൊപ്പം ഉണ്ടായിരുന്ന ദീപാൻഷു രഥി എന്ന യുവാവാണ് വെടിയുതിർത്തത്. ഇയാളും സബ് ഇൻസ്‌പെക്ടറായിരുന്നു. പ്രീതിയെ ക1ലപ്പെടുത്തിയതിന് ശേഷം ദീപാൻഷുവും ആത്മഹത്യ ചെയ്തു.
പത്പർഗഞ്ച് ഇൻഡസ്ട്രിയൽ മേഖലയിലെ പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥയായിരുന്നു പ്രീതി. മെട്രോ സ്‌റ്റേഷനിൽ നിന്നും വീട്ടിലേക്ക് പോവുകയായിരുന്ന പ്രീതിയുടെ നേരെ ദീപാൻഷു വെടിയുതിർക്കുകയായിരുന്നു. തലയിൽ മൂന്നുതവണ വെടിയേറ്റ പ്രീതി സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. ദീപാൻഷുവിന് പ്രീതിയോട് പ്രണയമായിരുന്നുവെന്നും എന്നാൽ അവർ ഇത് നിരസിച്ചതാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നുമാണ് സൂചന.
സംഭവ സ്ഥലത്തെത്തിയ പോലീസ് സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്.