ഭാര്യയെയും കുഞ്ഞിനെയും ഉപേക്ഷിച്ച് രണ്ടാം വിവാഹം കഴിച്ചു; ഡ്രൈവറും വിദ്യാര്‍ത്ഥിനിയും അറസ്റ്റില്‍

ഇയാളുടെ ഭാര്യയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.

തിരുവനന്തപുരം: ഭാര്യയെയും കുഞ്ഞിനെയും ഒഴിവാക്കി രണ്ടാം വിവാഹം കഴിച്ച ഡ്രൈവറെയും എന്‍ജീനിയറിംഗ് വിദ്യാര്‍ത്ഥിനിയെയും പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ ഭാര്യയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.

ലിജോ ജോസഫ്(25), പനച്ചമൂട് സ്വദേശിനി ബിസ്മിത(20) എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. മാര്‍ത്താണ്ഡം കരിങ്കലിലെ സ്വകാര്യ എന്‍ജിനീയറിംഗ് കോളേജിലെ ഡ്രൈവറും ലാബ് അസിസ്റ്റന്റുമാണ് ലിജോ. ഇയാള്‍ വിവാഹിതനും ഒരുകുട്ടിയുടെ പിതാവുമാണ്.

ഇതേ കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ ബിസ്മിതയെയാണ് അയാള്‍ വിവാഹം കഴിച്ചത്. ഇരുവരും തമ്മില്‍ ഏറെ നാളായി പ്രണയത്തിലായിരുന്നു. വേളാങ്കണ്ണിയില്‍ പോയാണ് ഇവര്‍ വിവാഹിതരായത്.

അതേസമയം, ബിസ്മിതയെ കാണാനില്ലെന്ന് പറഞ്ഞ് വീട്ടുകാര്‍ വെള്ളറട പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇരുവരും ഒളിച്ചോടിയെതാണെന്നും വിവാഹിതരാണെന്നും മനസ്സിലായത്.

തന്നെയും രണ്ടര വയസ്സുള്ള കുഞ്ഞിനെയും ഉപേക്ഷിച്ചെന്ന ഭാര്യയുടെ പരാതിയെ തുടര്‍ന്നാണ് ലിജോക്കെതിരെ ബാലാവകാശ നിയമപ്രകാരം കേസെടുത്തത്. കൃത്യത്തിന് കൂട്ടുനിന്നതിനാണ് വിദ്യാര്‍ത്ഥിനിക്കെതിരെ കേസെടുത്തത്. ഇരുവരെയും നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

Exit mobile version