ഉത്തര്‍പ്രദേശില്‍ വീണ്ടും പീഡനം; പോലീസ് വേഷത്തില്‍ വീട്ടിലെത്തിയ സംഘം പെണ്‍കുട്ടികളെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചു

ഉത്തര്‍പ്രദേശ് : ഉത്തര്‍പ്രദേശില്‍ പോലീസ് വേഷത്തില്‍ വീട്ടിലെത്തിയ സംഘം സഹോദരിമാരെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചു. വ്യാജ മദ്യവുമായി ബന്ധമുണ്ടെന്ന ആരോപണവുമായാണ് സംഘം വീട്ടിലെത്തയത്. തുടര്‍ന്ന് പോലീസ് സ്റ്റേഷനില്‍ വരണമെന്നും ഇവര്‍ പെണ്‍കുട്ടികളോട് ആവശ്യപ്പെട്ടു.

ഞായറാഴ്ച വൈകുന്നേരമാണ് സംഘം പോലീസ് വേഷം ധരിച്ച് വീട്ടില്‍ എത്തിയത്. ശേഷം വീട്ടുക്കാര്‍ക്ക് വ്യാജ മദ്യവുമായി ബന്ധമുണ്ടെന്നും സ്‌റ്റേനിലേക്ക് വരണുമെന്നും ഇവര്‍ പെണ്‍കുട്ടികളോട് ആവശ്യപ്പെട്ടു. കാറില്‍ കൂട്ടികൊണ്ടുപോയ സഹോദരിന്മാരെ പിന്നീട് ആളൊഴിഞ്ഞ കുറ്റിക്കാട്ടില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്ത് ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു സംഘം.

തിരിച്ചെത്തിയ പെണ്‍കുട്ടികള്‍ സംഭവം വീട്ടുക്കാരെ അറിയിച്ചു. ബെഹ്‌ജോ പോലീസ് സ്റ്റേഷനില്‍ വീട്ടുകാര്‍ പരാതി നല്‍കിയെങ്കിലും കോണ്‍സ്റ്റബിള്‍ പോലും വീട്ടിലെത്തിയില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പെണ്‍കുട്ടികളുടെ പരാതിയില്‍ അന്വേഷണം നടക്കുകയാണെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പോലീസ് അറിയിച്ചു. പെണ്‍കുട്ടികളെ മെഡിക്കല്‍ പരിശോധനക്ക് വിധേയമാക്കി.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പീഡന വാര്‍ത്ത റിപ്പോര്‍ട്ട് ചെയുന്നത് ഉത്തര്‍പ്രദേശില്‍ നിന്നാണ്. ദിവസംതോറും നിരവധി ബലാത്സംഗം കേസുകളാണ് യുപിയില്‍ നിന്നും പുറത്തുവരുന്നത്.

Exit mobile version