സവര്‍ക്കര്‍ 10 വര്‍ഷം ജയിലില്‍ കിടന്നിട്ടുണ്ട്, മോശമായി ചിത്രീകരിക്കുന്നവര്‍ സത്യം മനസിലാക്കണം; സവര്‍ക്കറുടെ ജീവിത കഥ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തണമെന്നും ഉപരാഷ്ട്രപതി

ന്യൂഡല്‍ഹി: സവര്‍ക്കറെ പുകഴ്ത്തി ഉപരാഷ്ട്രപതി വെങ്കയ്യനായിഡു. വീര്‍ സവര്‍ക്കര്‍ ജയിലില്‍ കിടന്നിട്ടുണ്ടെന്നും, സവര്‍ക്കറെ മോശമായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നവര്‍ യാഥാര്‍ഥ്യം മനസിലാക്കണമെന്നും ഉപരാഷ്ട്രപതി വെങ്കയ്യനായിഡു.

പോര്‍ട്ട് ബ്ലെയറിലെ സെല്ലുലാര്‍ ജയിലില്‍ വീര്‍ സവര്‍ക്കര്‍ പത്തുവര്‍ഷം ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. ചിലര്‍ അവരുടെ അറിവില്ലായ്മ കാരണവും അവരുടെ നേട്ടങ്ങള്‍ക്ക് വേണ്ടിയും അദ്ദേഹത്തെ മോശമായി ചിത്രീകരിക്കാന്‍ ശ്രമിക്കുകയാണ്. അവര്‍ യഥാര്‍ഥ്യം മനസിലാക്കണം.ചരിത്ര പാഠപുസ്തകങ്ങളില്‍ സവര്‍ക്കറെയും സര്‍ദാര്‍ വല്ലാഭായ് പട്ടേലിനെയും പോലുള്ളവരുടെ ജീവിതകഥകള്‍ ഉള്‍പ്പെടുത്തണമെന്നും ഉപരാഷ്ട്രപതി വെങ്കയ്യനായിഡു ചെന്നൈയില്‍ പറഞ്ഞു.

സര്‍ദാര്‍ വല്ലാഭായ് പട്ടേല്‍, വീര്‍ സവര്‍ക്കര്‍, സുഭാഷ് ചന്ദ്രബോസ്, ലക്ഷ്മി സ്വാമിനാഥന്‍, ജാനകി ആദി നാഹപ്പന്‍ തുടങ്ങിയ തിരിച്ചറിയാതെ പോയവരുടെ ജീവിതകഥകള്‍ക്ക് ചരിത്ര പാഠപുസ്തകങ്ങളില്‍ പ്രാമുഖ്യം നല്‍കണമെന്നും വെങ്കയ്യനായിഡു പറഞ്ഞു.

Exit mobile version