അമ്പതുലക്ഷം മുസ്ലിം നുഴഞ്ഞുകയറ്റക്കാരെ തിരിച്ചറിയും. രാജ്യത്ത് നിന്നും തുരത്തും; വീണ്ടും വിവാദ പ്രസ്താവനയുമായി പശ്ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന്‍

കൊല്‍ക്കത്ത: രാജ്യത്തെ 50ലക്ഷത്തോളം മുസ്ലീം നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തുമെന്നും നാടുകടത്തുമെന്നും പശ്ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ്. പശ്ചിമബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനയില്‍ പൊതുപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് ദിലീപ് ഘോഷ് ഇക്കാര്യം പറഞ്ഞത്.

രാജ്യത്തെ അമ്പതുലക്ഷം മുസ്ലിം നുഴഞ്ഞുകയറ്റക്കാരെ തിരിച്ചറിയും. ആവശ്യമെങ്കില്‍ അവരെ രാജ്യത്തുനിന്ന് തുരത്തും. ആദ്യം അവരുടെ പേരുകള്‍ വോട്ടര്‍പട്ടികയില്‍നിന്ന് നീക്കം ചെയ്യും. പിന്നെ ദീദിക്ക്(മമതാ ബാനര്‍ജി) ആരെയും പ്രീണിപ്പിക്കാനാകില്ല- എന്നായിരുന്നു ദിലീപ് ഘോഷ് പറഞ്ഞത്.

മുമ്പും വിവാദപ്രസ്താവനയുമായി ദിലീപ് ഘോഷ് രംഗത്തെത്തിയിരുന്നു. പൊതുമുതല്‍ നശിപ്പിക്കുന്നവരെ നായ്ക്കളെ പോലെ വെടിവെച്ചു കൊല്ലണമെന്നായിരുന്നു ദിലീപ് ഘോഷിന്റെ വാക്കുകള്‍. ഇതിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്.

Exit mobile version