അനുമതിയില്ലാതെ ക്യാമ്പസിനകത്ത് പ്രവേശിച്ചു; ഡല്‍ഹി പോലീസിന് എതിരെ കേസ് നല്‍കുമെന്ന് ജാമിയ വിസി നജ്മ അക്തര്‍

ന്യൂഡല്‍ഹി: പൗരത്വ നിയമത്തിന് എതിരെ നടന്ന വിദ്യാര്‍ത്ഥി പ്രതിഷേധത്തിനിടെ, ഡല്‍ഹി പോലീസ് ക്യാമ്പസില്‍ പ്രവേശിച്ചത് അനുമതിയില്ലാതെയാണെന്ന് ജാമിയ മിലിയ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നജ്മ അക്തര്‍. അനുവാദമില്ലാതെ ക്യാമ്പസിന് അകത്ത് പ്രവേശിച്ചതിന് പോലീസിന് എതിരെ കേസ് കൊടുക്കുമെന്ന് വിസി നജ്മ അക്തര്‍ വ്യക്തമാക്കി.

അനുമതിയില്ലാതെ ക്യാമ്പസിന് അകത്ത് കടന്നതിനാല്‍ ഡല്‍ഹി പോലീസിന് എതിരെ കേസ് കൊടുക്കണം എന്നാവശ്യപ്പെട്ട് ജാമിയ വിദ്യാര്‍ത്ഥികള്‍ വിസിയുടെ ഓഫീസ് ഉപരോധിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കേസ് കൊടുക്കുമെന്ന് വിസി വ്യക്തമാക്കിയത്. സമരം ചെയ്ത വിദ്യാര്ത്ഥികളോട് സംസാരിക്കവെയാണ് പരാതി നല്‍കുമെന്ന് വിസി ഉറപ്പുനല്‍കിയത്. പരീക്ഷകള്‍ പുനക്രമീകരിക്കണമെന്നും സുരക്ഷ ഉറപ്പാക്കണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു.

പൗരത്വ നിയമത്തിന് എതിരെ നടന്ന പ്രതിഷേധത്തിനിടെ ഡിസംബര്‍ പതിനഞ്ചിനാണ് ഡല്‍ഹി പോലീസ് ജാമിയ ക്യാമ്പസിനുള്ളില്‍ പ്രവേശിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ലാത്തിചാര്‍ജ് നടത്തിയത്. ലാത്തിചാര്‍ജില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് സാരമായി പരിക്കേറ്റിരുന്നു. സംഭവത്തിന് ശേഷം അടച്ച ക്യാമ്പസ് ആറാം തീയതിയാണ് വീണ്ടും തുറന്നത്.

Exit mobile version