പുതിയ സിനിമയുടെ പ്രചാരണമാണ് ദീപികയുടെ ലക്ഷ്യം; ജെഎന്‍യുവില്‍ പോയതിന്റെ പ്രത്യാഘാതം ദീപിക അനുഭവിക്കേണ്ടി വരും; ഗജേന്ദ്ര ചൗഹാന്‍

ജെഎന്‍യുവില്‍ പോയതിന്റെ പ്രത്യാഘാതം ദീപിക പദുകോണ്‍ അനുഭവിക്കേണ്ടി വരുമെന്ന് ചൗഹാന്‍ പറഞ്ഞു.

മുംബൈ: സമരം ചെയ്യുന്ന ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി ക്യാമ്പസില്‍ എത്തിയ ബോളിബുഡ് താരം ദീപിക പദുകോണിനെ രൂക്ഷമായി വിമര്‍ശിച്ച് നടനും ബിജെപി നേതാവുമായ ഗജേന്ദ്ര ചൗഹാന്‍.

ദീപിക ജെഎന്‍യുവില്‍ എത്തിയത് പുതിയ സിനിമയുടെ പ്രചാരണത്തിനാണ്. ജെഎന്‍യുവില്‍ പോയതിന്റെ പ്രത്യാഘാതം ദീപിക പദുകോണ്‍ അനുഭവിക്കേണ്ടി വരുമെന്ന് ചൗഹാന്‍ പറഞ്ഞു. ബോളിവുഡിലെ ഭൂരിപക്ഷവും പൗരത്വ നിയമഭേദഗതിക്ക് അനുകൂലമാണെന്നും പ്രതിഷേധിക്കുന്ന സിനിമാക്കാര്‍ മോഡി വിരോധികളാണെന്നും ചൗഹാന്‍ കൂട്ടിച്ചേര്‍ത്തു.

ബോളിവുഡിലെ നൂറുപേര്‍ എന്നും മോഡി സര്‍ക്കാരിനെ എതിര്‍ത്ത് കൊണ്ടിരിക്കുന്നവരാണ്. എന്നാല്‍, ബോളിവുഡില്‍ അഞ്ഞൂരിലേറെ പേരുണ്ട്. അവരുടെ അഭിപ്രായം കൂടെ ചോദിച്ച് നോക്കൂ. അവര്‍ പൗരത്വ നിയമഭേദഗതിക്ക് അനുകൂലമാണെന്നും ഗജേന്ദ്ര ചൗഹാന്‍ പറഞ്ഞു.

സിനിമാ പ്രമോഷന്‍ തന്നെയായിരുന്നു ദീപികയുടെ ലക്ഷ്യം. എന്നാല്‍, പോയ സ്ഥലം തെറ്റിപ്പോയി. സോഷ്യല്‍ മീഡിയയിലടക്കം അതിന്റെ പ്രത്യാഘാതം ദീപിക അനുഭവിച്ചേ തീരുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അവിടെ പോവാനുള്ള കാരണമെന്തെന്ന് ദീപിക പോലും പറയുന്നില്ല. അവിടുന്ന് ഒന്നും പ്രസംഗിച്ചുമില്ല. പ്രശസ്തി മാത്രമാണ് ദീപികയ്ക്ക് വേണ്ടിയിരുന്നതെന്നും അതിന് പറ്റിയ അവസരമായി ജെഎന്‍യുവിനെ അവര്‍ കണ്ടുവെന്നും ചൗഹാന്‍ ആരോപിക്കുന്നു.

Exit mobile version