ഈ ഇന്ത്യ ഗാന്ധിയുടേതല്ല, മോഡിയുടേയും ഷായുടേയും; ബിജെപി മനസുവെച്ചാൽ പ്രതിഷേധക്കാരെ ഒരു മണിക്കൂർ കൊണ്ട് ഇല്ലാതാക്കും: ഭീഷണിയുമായി ബിജെപി എംഎൽഎ

ചണ്ഡീഗഡ്: പൗരത്വ ഭേദഗതി നിയമത്തിനും പൗരത്വ രജിസ്റ്ററിനും എതിരെ സമരം ചെയ്യുന്ന പ്രതിഷേധക്കാരെ ബിജെപി മനസുവെച്ചാൽ ഒരു മണിക്കൂർ കൊണ്ട് ഇല്ലാതാക്കാനാവുമെന്ന ഭീഷണിയുമായി ഹരിയാന ബിജെപി എംഎൽഎ. പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് തന്റെ മണ്ഡലത്തിൽ നടന്ന പരിപാടിയിൽ സംസാരിക്കവേയാണ് പ്രതിഷേധക്കാരെ ഇല്ലാതാക്കുമെന്ന് കൈതാൽ എംഎൽഎ ലീലാ റാം ഗുർജാർ രംഗത്തെത്തിയത്.

ഇന്നത്തെ ഇന്ത്യ മുൻ പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്റുവിന്റെയും ഗാന്ധിയുടെയും അല്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടേതുമാണെന്നും എംഎൽഎ ആക്രോശിച്ചു. ഇയാൾ പറഞ്ഞു. ഇന്ത്യ ഇന്ന് ജവഹർലാൽ നെഹ്‌റുവിന്റേയോ ഗാന്ധിയുടേയോ അല്ല, അത് നരേന്ദ്ര മോഡിയുടേതാണ്. ഞങ്ങൾക്ക് ഒരു സിഗ്നൽ ലഭിച്ചാൽ ഒരു മണിക്കൂറിനുള്ളിൽ ഞങ്ങൾ പ്രതിഷേധക്കാരെ തുടച്ചുമാറ്റുമെന്നായിരുന്നു എംഎൽഎ പറഞ്ഞത്. പൗരത്വ നിയമം നടപ്പാക്കുകയെന്ന ദൗത്യം മോദി ഏറ്റെടുത്തു കഴിഞ്ഞെന്നും എംഎൽഎ പറയുന്നുണ്ട്.

രാജ്യം വിടേണ്ടി വരുമെന്ന് ഇവിടുത്ത മുസ്ലിങ്ങൾ കരുതുന്നുണ്ടെങ്കിൽ, ഈ നിയമത്തിൽ അത്തരത്തിലുള്ള ഒന്നും തന്നെയില്ല. എന്നാൽ നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിച്ചവർ തീർച്ചയായും പോകേണ്ടിവരും. പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ പട്ടികയ്ക്കുമെതിരെ രംഗത്തെത്തുവരോട് ഒരു കാര്യം. കുറച്ച് പേർ വന്ന് മുന്നറിയിപ്പുകൾ നൽകുന്നത് നിങ്ങൾ കണ്ടിരിക്കണം. ഇന്ന് ഇന്ത്യ മോഡിയുടേതാണ്, ഞങ്ങൾക്ക് ഒരു സിഗ്നൽ ലഭിച്ചാൽ ഒരു മണിക്കൂറിനുള്ളിൽ ഞങ്ങൾ എല്ലാം തീർക്കും-എംഎൽഎ ഭീഷണി മുഴക്കിയതിങ്ങനെ.

Exit mobile version